തിരുവനന്തപുരം: പിഴയടിക്കൽ ടാർഗറ്റ് തികച്ചില്ല, മോേട്ടാർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് കാരണംകാണിക്കൽ നോട്ടീസ്. പ്രതിമാസം 500 വാഹനങ്ങൾ പരിശോധിക്കണമെന്നും നാല് ലക്ഷം പിഴ ചുമത്തണമെന്നതുമാണ് ടാർഗറ്റ്. ഇത് പാലിക്കാത്ത കോട്ടയം ജില്ലയിലെ മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അസി.േമാേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാരുമടക്കം 26 പേർക്കാണ് മെേമ്മാ നൽകിയത്.
നാല് ദിവസത്തിനകം വിശദീകരണം നൽകണം. കോവിഡ് ഡ്യൂട്ടിക്കായി വിന്യസിച്ച ഉദ്യോഗസ്ഥർ വരെ െമമ്മോ കിട്ടിയവരിലുണ്ട്. ാർഗറ്റ് നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതർ ആവർത്തിക്കുന്നതിനിടെയിലാണ് മെമ്മോ. ലോക്ഡൗൺ ഇളവുകൾക്ക് ശേഷം മോേട്ടാർവാഹനവകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. ചെറിയ കുറ്റങ്ങൾക്ക് പോലും കനത്ത പിഴ ഇൗടാക്കുന്ന നിലയുമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായേതാടെയാണ് ചെറുകുറ്റങ്ങൾക്ക് കനത്ത പിഴയീടാക്കുന്നതിൽനിന്ന് ഉദ്യോഗസ്ഥർ പിന്മാറിയത്.
തെരഞ്ഞെടുപ്പ് കാലമായതിനാൽ വിശേഷിച്ചും. അതേസമയം ടാർഗറ്റ് തികക്കാത്തവർക്ക് മെമ്മോ കൂടി നൽകി ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ നിരത്തുകളിൽ കനത്ത പിഴ ചുമത്തലും പിഴിയലുമാണുമുണ്ടാവുക. 2019 നവംബറിലാണ് ടാര്‍ഗറ്റ് നിശ്ചയിച്ച് മോട്ടോര്‍വാഹനവകുപ്പ് ഉത്തരവിറക്കിയത്.
ഇത് പ്രതിഷേധനങ്ങൾക്ക് വഴിവെച്ചതോടെ അധികൃതർ അൽപം പിന്നോട്ട് പോയിരുന്നു. കോവിഡ്മൂലം വരുമാനവും കുറഞ്ഞതാണ് പുതിയ നീക്കത്തിന് കാരണമെന്നാണ് വിവരം. മൂന്ന് മാസത്തെ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകിയത്. ഇത്തരത്തിൽ മറ്റ് ജില്ലകളിലും മെമ്മോ നൽകുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.