കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സ മ്പൂർണ സിനഡിൽ പരിഹാരമായില്ലെങ്കിൽ വൻ പ്രതിഷേധമുണ്ടാകുമെന്ന് വിശ്വാസികളുടെ കൂ ട്ടായ്മയായ അൽമായ മുന്നേറ്റം. മുറിവേറ്റ ഹൃദയവുമായാണ് അൽമായർ സിനഡിനെ നോക്കിക്കാ ണുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന സമ്പൂർണ സിനഡ് 14 ദിവസം നീളുന്നതാണ്. തങ്ങളുടെ ആവശ്യങ്ങളിൽ ചർച്ച നടത്തി ഏഴുദിവസത്തിനകം തീരുമാനം അറിയിക്കണം. 16 ഫൊറോനകളിൽനിന്നുള്ള പ്രതിനിധികൾ ഞായറാഴ്ച മൗണ്ട് സെൻറ് തോമസിൽ സിനഡിന് നിവേദനം നൽകും. മുന്നൂറോളം ഇടവകകളിലെ തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭാരവാഹികൾ ഒപ്പിട്ടതാണ് നിവേദനം.
അതിരൂപതയുടെ സ്വത്ത് നഷ്ടപ്പെട്ട കാര്യത്തിൽ നടപടിയെടുക്കുക, ചുമതലകളിൽനിന്ന് മാറ്റിയ സഹായമെത്രാന്മാരെ അതേ സ്ഥാനത്ത് വീണ്ടും നിയമിക്കുക, ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ കാലോചിത നിയമനിർമാണം നടത്തുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. സാമ്പത്തിക നഷ്ടം നികത്തുന്നത് അതിരൂപതയുടെ ഭൂമിയോ വസ്തുവകകളോ വിറ്റുകൊണ്ടാകരുതെന്നും കർദിനാൾ ജോർജ് ആലഞ്ചേരിയിൽനിന്നോ മറ്റോ അത് ഈടാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. സീറോ മലബാർ സഭ വക്താക്കളെന്ന പേരിൽ ചിലർ വൈദികരെയും വിശ്വാസികളെയും അപഹസിക്കുന്നത് പ്രതിഷേധാർഹമാണ്. സഭയുടെ ഐ.ടി മിഷൻ ഡയറക്ടർ ഫാ. ജോബി മാപ്രാകാവിലിെൻറ ഇത്തരം പ്രചാരണങ്ങളിൽ പ്രതിഷേധിക്കുന്നതായും അവർ പറഞ്ഞു.
അൽമായ മുന്നേറ്റം ഭാരവാഹികളായ റിജു കാഞ്ഞൂക്കാരൻ, ബോബിജോൺ മലയിൽ, ജോമോൻ തോട്ടപ്പിള്ളി, പ്രകാശ് പി. ജോൺ, ജോയി കുരിശിങ്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.