കണ്ണൂർ: സർവകലാശാലയുടെ ഔദ്യോഗിക ചിഹ്നവും പേരും മറ്റും ദുരുപയോഗം ചെയ്ത് ടെലഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ തയാറാക്കി വിദ്യാർഥികൾക്ക് തെറ്റായ വിവരങ്ങൾ നൽകുകയും പരീക്ഷ സംബന്ധിച്ച വിഷയങ്ങളിൽ സഹായം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റുകയും ചെയ്യുന്ന സൈബർ കുറ്റവാളിക്കെതിരെ ജാഗ്രത പാലിക്കണണമെന്ന് സർവകലാശാല അറിയിച്ചു.
ഔദ്യോഗിക വെബ് സൈറ്റ്, ഔദ്യാഗിക വാട്സ് ആപ് ചാനൽ, മുഖ്യധാരാ മാധ്യമങ്ങൾ എന്നിവ മുഖേന മാത്രമാണ് സർവകലാശാല വിവരങ്ങൾ വിദ്യാർഥികൾക്കായി നൽകുന്നത്. സൈബർ കുറ്റവാളികളുടെ കെണിയിൽ പെടുന്നതുവഴി നഷ്ടപ്പെടുന്ന പണത്തിന് സർവകലാശാലക്ക് ബാധ്യത ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതർ വാർത്തക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.