തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിെൻറ നിയമനത്തിൽ വിഷൻ ടെക്നോളജിയുടെയും എച്ച്.ആർ ഏജൻസിയുെടയും ഭാഗത്ത് നിന്നാണ് തെറ്റ് പറ്റിയതെന്ന് പ്രൈസ് വാട്ടർ ഹീസ് കൂപ്പർ പ്രൈവറ്റ് ലിമിറ്റഡ്.
2014 മുതൽ വിഷൻ ടെക്നോളജി മുഖേന പല പദ്ധതികൾക്കായി ജീവനക്കാരെ താൽക്കാലികമായി എടുക്കാറുണ്ട്. ആദ്യമായാണ് ഇത്തരമൊരു സംഭവം. വളരെ കഴിവുള്ള വ്യക്തി എന്ന നിലയിലാണ് കമ്പനി സ്വപ്നയെ അവതരിപ്പിച്ചത്. അവർക്ക് ശമ്പളം നൽകിവന്നതും വിഷൻ ടെക്നോളജി ആയിരുന്നു.
വ്യക്തിഗത പരിശോധന നടത്തി വിവരങ്ങൾ കൈമാറിയത് നോവി എച്ച്.ആർ.സൊല്യൂഷൻസ് എന്ന ഐ.എസ്.ഒ സർട്ടിഫൈഡ് കമ്പനിയായിരുന്നെന്നും പി.ഡബ്ല്യു.സി വാർത്തക്കുറിപ്പിൽ അറിയിച്ചു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.