കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്ത് അന്വേഷിക്കണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജി ഹൈകോടതി വാദത്തിനായി മാറ്റി.
അട്ടക്കുളങ്ങര ജയിലിലെത്തി ചിലർ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്നുള്ള ഹരജിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് 19 ന് പരിഗണിക്കാൻ ജസ്റ്റിസ് വി.ജി. അരുൺ മാറ്റിയത്.
ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്നും വ്യാജ മൊഴി നൽകണമെന്നുമാവശ്യപ്പെട്ട് പൊലീസെന്ന് സംശയിക്കുന്ന ചിലർ ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. തുടർന്ന് നെയ്യാറ്റിൻകര സ്വദേശി അഡ്വ. പി. നാഗരാജ് സമർപ്പിച്ച ഹരജിയിലാണ് ഫോർട്ട് പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
ഇതിനെതിരെ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് വേണ്ടി സർക്കാർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ തുടർ നടപടികൾ നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.