കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. കൂടുതൽ ചോദ്യം ചെയ്യലിനായി ഇരുവരും നാലു ദിവസംകൂടി എൻ.ഐ.എ കസ്റ്റിഡിയിൽ തുടരും. മറ്റൊരു പ്രതി സരിത്തിന്‍റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യണമെന്ന എൻ.ഐ.എയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. കേസിന് തീവ്രവാദ ബന്ധം ഇല്ലെന്നും യു.എ.പി.എ നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.
എൻ.ഐ.എയിലെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണ് ഇരുവരെയും രാവിലെ കോടതിയിൽ ഹാജരാക്കിയത്. ഇരുവരുടെയും ജാമ്യഹരജി വെള്ളിയാഴ്ച പരിഗണിക്കും.
അതേസമയം, സരിത്തിന്‍റെ മൊഴിയിൽ പൊരുത്തക്കേടുള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് സെഷൻസ് കോടതിയെ സമീപിച്ചു. സരിത്തിെൻറ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.