തിരുവനന്തപുരം: ജോലിയിൽനിന്ന് പുറത്താക്കിയെങ്കിലും സ്വപ്ന സുരേഷിന് യു.എ.ഇ കോൺസുലേറ്റ് നൽകിയത് മികച്ച ഉദ്യോഗസ്ഥയെന്ന സർട്ടിഫിക്കറ്റ്! ഇത് ഉപയോഗിച്ചാണ് ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ അവർ ഉയർന്ന ജോലി നേടിയത്.
വിഷന്‍ ടെക്നോളജീസ് എന്ന സ്ഥാപനത്തില്‍ ജോലിക്കായി ഇവർ സമർപ്പിച്ച രേഖകള്‍ പുറത്തുവന്നതിലാണ് യു.എ.ഇ കോൺസുലേറ്റിെൻറ സ്വഭാവ സർട്ടിഫിക്കറ്റുമുള്ളത്.
സാമ്പത്തിക തിരിമറികളുടെ പേരിൽ സ്വപ്നയെ പുറത്താക്കി എന്നായിരുന്നു കോണ്‍സുലേറ്റിെൻറ അനൗദ്യോഗിക വിശദീകരണം. എന്നാൽ, മികച്ച ഉദ്യോഗസ്ഥയാണ് സ്വപ്ന എന്നാണ് കോണ്‍സുലേറ്റ് നല്കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. ഇതാണ് സംശയം ജനിപ്പിക്കുന്നത്.
കോൺസുലേറ്റിലെ സ്വാധീനം ഉപയോഗിച്ച് ഇത്തരത്തിൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതോ വ്യാജമായി ചമച്ചതോ ആവാമെന്നാണ് നിഗമനം.
പിരിച്ചുവിട്ട ജീവനക്കാരിക്ക് എങ്ങനെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്നതാണ് പ്രധാനം. സ്വപ്ന സമർപ്പിച്ച വിദ്യാഭ്യാസ യോഗ്യതാ രേഖകളും പുറത്തുവന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഡോ.ബാലാസാഹേബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റിയുടെ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റാണ് ഒന്ന്. ഈ സര്‍ട്ടിഫിക്കറ്റും വ്യാജമാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്.
ഒമ്പതു വര്‍ഷം ഇന്നവേറ്റിവ് സ്ട്രാറ്റജിസ്റ്റായി പ്രവൃത്തിപരിചയം ഉണ്ടെന്നും ബയോഡേറ്റ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.