തിരുവനന്തപുരം: സ്വപ്ന സുരേഷ് സെക്രേട്ടറിയറ്റില്‍ കറങ്ങിനടന്നത് സപ്ന മുഹമ്മദ് എന്ന വ്യാജപേരിലും വേഷപ്പകർച്ചയിലും. മലയാളിയാണ് എന്ന വിവരം മറച്ചുവെച്ച് അറബിവേഷത്തിലാണ് സ്വപ്ന ഉന്നത ഉദ്യോഗസ്ഥരെ പരിചയപ്പെട്ടത്. യു.എ.ഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥയായിരുന്ന കാലത്തായിരുന്നു ആള്‍മാറാട്ടം. ഇതേ സപ്ന തന്നെ സ്വപ്ന പ്രഭ സുരേഷ് ആയി ഐ.ടി വകുപ്പിന് കീഴില്‍ ജോലിക്കെത്തിയപ്പോഴും തിരിച്ചറിയാന്‍ ആഭ്യന്തരവകുപ്പിന് കഴിഞ്ഞില്ല.
അറബിയും അമേരിക്കന്‍ ഉച്ചാരണത്തിലുള്ള ഇംഗ്ലീഷുമാണ് സംസാരിച്ചിരുന്നത്. ഗള്‍ഫില്‍ ജനിച്ചുവളര്‍ന്ന സ്വപ്നക്ക് അനായാസം വഴങ്ങുന്നതായിരുന്നു രണ്ടു ഭാഷയും. സ്വപ്ന മലയാളിയാണെന്ന് പല ഉദ്യോഗസ്ഥരും തിരിച്ചറിഞ്ഞത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് നടപടികള്‍ തുടങ്ങിയ ശേഷമാണ്.
സോളാര്‍ അഴിമതിക്കാലത്ത് ലക്ഷ്മി എന്ന പേരിലാണ് വിവാദനായിക സരിത എസ്. നായർ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങിയത്. സ്വപ്നയുടെ ഓഫിസിൽ സർക്കാറിലെ ചില ഉന്നതർ നിത്യസന്ദർശകരായിരുന്നെന്നും വിവരമുണ്ട്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.