െകാച്ചി: പീഡന ശ്രമത്തിനിടെ പെൺകുട്ടി ജനനേന്ദ്രിയം മുറിക്കുകയും പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് അറസ്റ്റിലാവുകയും ചെയ്ത സ്വാമി ഗംഗേശാനന്ദ ജാമ്യം തേടി വീണ്ടും ഹൈകോടതിയെ സമീപിച്ചു. അണുബാധയുള്ളതിനാൽ ആരോഗ്യനില വഷളാണെന്നും ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് നേരേത്ത നൽകിയ ജാമ്യ ഹരജി ഹൈകോടതി തള്ളിയിരുന്നു. അറസ്റ്റിലായി 90 ദിവസം തികയുന്ന സാഹചര്യത്തിൽ നിയമപരമായ ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ഹരജി നൽകിയത്.
ഹരജി 17ന് പരിഗണിക്കാനായി മാറ്റി. നിയമ വിദ്യാർഥിനിയെ സ്വാമി ഏറെക്കാലമായി പീഡിപ്പിക്കുകയാണെന്നും ശല്യം സഹിക്കാനാവാതെ പെൺകുട്ടി മേയ് 19ന് സ്വാമിയെ ആക്രമിച്ചെന്നുമാണ് പൊലീസ് കേസ്. ഗുരുതര പരിക്കേറ്റ സ്വാമിയെ പൊലീസെത്തിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാക്കിയത്. പെൺകുട്ടിയുടെ മൊഴിയെത്തുടർന്ന് സ്വാമിക്കെതിരെ കേസുമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.