കോയമ്പത്തൂർ: മൂന്നു കോടി രൂപയോളം വാങ്ങി തിരികെ നൽകാത്തതിനെത്തുടർന്നുള്ള പരാതിയിൽ മുതലമട സ്നേഹം ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ സുനിൽദാസ് അറസ്റ്റിൽ. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന തമിഴ്നാട് ക്രൈംബ്രാഞ്ച് വിഭാഗമാണ് കഴിഞ്ഞ ദിവസം മധുരയിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂരിൽ എത്തിച്ചത്.
കോയമ്പത്തൂർ പീളമേട് സ്വദേശി കമലേശ്വരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റിസർവ് ബാങ്കിൽനിന്ന് മൂന്നു കോടി 17 ലക്ഷം രൂപ ലഭിക്കുമെന്ന് തനിക്ക് അറിയിപ്പ് ലഭിച്ചതായും അത് ലഭിച്ചാൽ തിരികെ നൽകാമെന്നും പറഞ്ഞാണ് സുനിൽദാസ് മാസങ്ങൾക്കുമുമ്പ് തുക വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു.
തുക ലഭിക്കാതായതോടെയാണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കമലേശ്വരം പരാതി നൽകിയത്.
സമാനരീതിയിൽ മറ്റു തട്ടിപ്പുകൾ നടത്തിയോയെന്നും പൊലീസ് അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.