ഗുരുവായുർ: പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജിൽ മക്കൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മകൻ മരിച്ചു. മലപ്പുറം ചേറംകോട് കാറമല വീട്ടിൽ സുനിലിെൻറ മകൻ ആകാശ് (3) ആണ് മരിച്ചത്. സുനിൽ, ഭാര്യ സുജാത, മകൻ അമൽ എന്നിവർ മെഡിക്കൽ കോളജിൽ തുടരുന്നു.
പായസത്തിൽ എലിവിഷം കലർത്തിയാണ് കഴിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഭക്ഷ്യവിഷബാധയെന്ന് പറഞ്ഞ് ഇവർ ദേവസ്വം ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് 4 പേരേയും മെഡിക്കൽ കോളജിലേക്ക് മാറ്റി. ആകാശ് രാത്രി 12.30 ഓടെ മരിച്ചു. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യ ശ്രമത്തിന് പിന്നിലെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.