പ്രകടനത്തിന് വന്നാൽ ബിരിയാണി വാങ്ങിതരാമെന്ന് പറഞ്ഞ് എസ്.എഫ്.ഐ പറ്റിച്ചെന്ന് വിദ്യാർഥികൾ

പാലക്കാട്: വിദ്യാർഥികൾ എസ്.എഫ്.ഐ പ്രകടനത്തിൽ പങ്കെടുക്കാൻ പോയത് സ്‌കൂളിന്റെ അറിവോടെയല്ലെന്ന് പ്രധാനാധ്യാപിക ടി. അനിത. കോളജിലെ മുതിർന്ന വിദ്യാർഥികൾ വന്ന് വിളിച്ചതിനാൽ പോയി എന്നാണ് കുട്ടികൾ പറഞ്ഞത്. അധ്യാപകരുടെ അറിവോടെയല്ല കുട്ടികൾ പുറത്ത് പോയത്. സംഘടന കുട്ടികളെ പ്രകടനത്തിൽ പങ്കെടുപ്പിച്ചത് തെറ്റെന്നും പ്രധാനാധ്യാപിക പറഞ്ഞു.

അതേസമയം, കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്ന് പി.ടി.എ പ്രസിഡന്റ് സുരേഷ് പറഞ്ഞു. സ്‌കൂളിന് പുറത്ത് നിന്നാണ് വിദ്യാർഥികളെ സമരക്കാർ വിളിച്ചുകൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞാണ് കലക്ടറേറ്റിലെ മാര്‍ച്ചിന് കൊണ്ടുപോയതെന്ന് കുട്ടികൾ പറയുന്നു.

എന്നാൽ പ്രകടനത്തിന് ശേഷം ഭക്ഷണം വാങ്ങി തന്നില്ലെന്നും കുട്ടികൾ പറഞ്ഞു. സംഭവം പരിശോധിക്കുമെന്ന് പാലക്കാട് സി.ഡബ്ല്യു.സി ചെയർമാൻ അറിയിച്ചു.

Tags:    
News Summary - Student gone without the knowledge of the school - the headmistress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.