വിദ്യാർഥിനിക്ക് പൊള്ളലേറ്റ സംഭവം: പിതാവ് അറസ്റ്റിൽ

അഞ്ചാലുംമൂട്: പനയത്ത് മൂന്നാം ക്ലാസ് വിദ്യാർഥിനിക്ക് പൊള്ളലേറ്റ സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ല ശിശു സംരക്ഷണ ഓഫിസർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ആറു ദിവസം മുമ്പാണ് കുട്ടിക്ക് പൊള്ളലേറ്റത്. കുട്ടിയുടെ രണ്ടു കാലുകളിലും പൊള്ളലേറ്റിരുന്നെങ്കിലും ചികിത്സ ലഭിച്ചിരുന്നില്ല. ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ നേതൃത്വത്തിെല സംഘം പെൺകുട്ടിയെ തൃക്കടവൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചു ചികിത്സ നൽകുകയായിരുന്നു.

അടുത്ത വീട്ടിൽ കളിക്കാൻ പോയതിന് അച്ഛൻ പൊള്ളലേൽപ്പിെച്ചന്നാണ് കുട്ടി ശിശുസംരക്ഷണ സമിതി അധികൃതരോട് പറഞ്ഞത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വിഡിയോ അഞ്ചാലുംമൂട് പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് പിതാവിനെതിരെ ബുധനാഴ്ച കേെസടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചാലുംമൂട് പൊലീസ് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Student burnt, father arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.