കൂത്തുപറമ്പ് (കണ്ണൂർ): മമ്പറത്ത് പൊലീസ് നടത്തിയ റെയ്ഡിൽ സ്റ്റീൽ ബോംബും പ്ലാസ്റ്റിക് ബോട്ടിൽ ബോംബും വെടിമരുന്നും കണ്ടെത്തി. മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽനിന്ന് വെട്ടിമാറ്റിയ തലഭാഗവും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം നടത്തിയ റെയ്ഡിലാണ് ബോംബുകളും വെടിമരുന്നും ബോംബ് നിർമാണ സാമഗ്രികളും കണ്ടെത്തിയത്. രണ്ട് സ്റ്റീൽ ബോംബുകൾ, രണ്ട് പ്ലാസ്റ്റിക് ബോംബുകൾ, അഞ്ച് ഗുണ്ട് പടക്കങ്ങൾ, വെടിമരുന്ന്, ബോംബ് നിർമാണ സാമഗ്രികൾ എന്നിവയാണ് പിടിച്ചെടുത്തത്. മമ്പറം ടൗണിൽ സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽനിന്ന് വെട്ടിമാറ്റിയ തലഭാഗമാണ് ബോംബ് ശേഖരത്തോടൊപ്പം കണ്ടെത്തിയത്.
മമ്പറം ടെലിഫോൺ എക്ചേഞ്ചിനു സമീപത്തെ കുറ്റിക്കാട്ടിലാണ് ബോംബുകളും വെടിമരുന്നും മറ്റും സൂക്ഷിച്ചിരുന്നത്. പിണറായി െപാലീസിനോടൊപ്പം ബോംബ് സ്ക്വാഡിെൻറയും ഡോഗ് സ്ക്വാഡിെൻറയും നേതൃത്വത്തിലായിരുന്നു റെയ്ഡ്.
പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പിണറായി പൊലീസ് സ്റ്റേഷനിലെത്തിച്ച് നിർവീര്യമാക്കി. നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മമ്പറം ടൗണിനു സമീപത്തുനിന്ന് ബോംബ് ശേഖരവും വെടിമരുന്നും കണ്ടെത്തിയത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കയാണ്. പിണറായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.