തൃശൂർ: ചരിത്രം വഴിമാറിയില്ല, നൂറ്റിപ്പതിനേഴര പവെൻറ സ്വർണക്കപ്പ് തുടർച്ചയായ 12ാം തവണയും േകാഴിക്കോടിന്. അവസാന നിമിഷം വരെ ഉദ്വേഗം നിലനിർത്തിയ വീറുറ്റ പോരാട്ടത്തിനൊടുവിൽ ഫോേട്ടാ ഫിനിഷിലാണ് 58ാമത് കേരള സ്കൂൾ കലോത്സവ കിരീടം സാമൂതിരിയുടെ നാട്ടുകാർ സ്വന്തമാക്കിയത്. ജനറൽ വിഭാഗത്തിൽ 895 പോയൻറുമായാണ് ശക്തെൻറ തട്ടകത്തുനിന്ന് ജേതാക്കൾ സ്വർണക്കപ്പുമായി മടങ്ങുന്നത്. 893 േപായൻറുമായി പാലക്കാടാണ് രണ്ടാമത്. 875 പോയൻറുമായി മലപ്പുറം മൂന്നാം സ്ഥാനത്തെത്തി. സ്വന്തം തട്ടകത്തുവെച്ച് സ്വർണക്കപ്പ് തിരിച്ചു പിടിക്കാനുള്ള മോഹം 30 പോയൻറുകൾക്കപ്പുറത്ത് അവശേഷിപ്പിച്ച ആതിഥേയരായ തൃശൂരിന് 865 പോയൻറുമായി നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇതേ പോയൻറ് നേടി കണ്ണൂരും നാലാം സ്ഥാനത്തുണ്ട്. ഇനി ആലപ്പുഴയിൽ കാണാമെന്ന് പറഞ്ഞാണ് കലോത്സവം പൂരങ്ങളുടെ നാട്ടിൽ നിന്ന് ഉപചാരം ചൊല്ലിപ്പിരിഞ്ഞത്.
അറബി കലോത്സവത്തിൽ മലപ്പുറമാണ് ജേതാക്കൾ, 95 പോയൻറ്. കോഴിക്കോടും പാലക്കാടും തൃശൂരും കാസർകോടും 93 പോയേൻറാടെ രണ്ടാം സ്ഥാനത്തെത്തി. 89 പോയൻറുമായി കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്.
സംസ്കൃത കലോത്സവത്തിൽ കോഴിേക്കാട് ജേതാക്കളായി-95 പോയൻറ്. 91പോയൻറുമായി പാലക്കാടും കണ്ണൂരും റണ്ണേഴ്സായി. 89 പോയൻറുമായി എറണാകുളം മൂന്നാം സ്ഥാനത്തെത്തി.
കോഴിക്കോടിെൻറ 18ാം വിജയമാണ് തൃശൂരിൽ ആഘോഷിച്ചത്. 476 പോയൻറ് നേടിെക്കാടുത്ത ഹയർ സെക്കൻഡറി കുട്ടികളായിരുന്നു കോഴിക്കോടിെൻറ തുറുപ്പു ശീട്ട്. ഹൈസ്കൂൾ കുട്ടികൾ 419 പോയൻറ് സമ്മാനിച്ചു. അതേസമയം പാലക്കാടിെൻറ ഹൈസ്കൂൾ കുട്ടികൾ 423 പോയൻറുകളും ഹയർ സെക്കൻഡറിക്കാർ 470 പോയൻറും നേടി. ജേതാക്കൾക്ക് മന്ത്രി സി. രവീന്ദ്രനാഥ് സ്വർണക്കപ്പ് കൈമാറി.
അറബി കിരീടം മലപ്പുറം തിരിച്ചു പിടിച്ചു
തൃശൂർ: അറബി കലോത്സവത്തിൽ 95 പോയൻറുമായി മലപ്പുറം കിരീടം തിരിച്ചു പിടിച്ചു. കോഴിക്കോടും പാലക്കാടും തൃശൂരും കാസർകോടും 93 പോയേൻറാടെ രണ്ടാം സ്ഥാനത്തെത്തി.
89 പോയൻറുമായി കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 2015-16 വർഷത്തിലാണ് മലപ്പുറം കിരീടം നേടിയത്. അന്ന് ഇവർെക്കാപ്പം കണ്ണൂർ, കോഴിേക്കാട്, പാലക്കാട്, ആലപ്പുഴ, കാസർകോട്, വയനാട് ജില്ലകളും തുല്യ പോയൻറ് നേടി വിജയം പങ്കിട്ടിരുന്നു. കഴിഞ്ഞ തവണ കോഴിേക്കാട്, കണ്ണൂർ, തൃശൂർ, കൊല്ലം ജില്ലകളായിരുന്നു സംയുക്ത ജേതാക്കൾ. സംസ്കൃത കലോത്സവത്തിൽ കോഴിേക്കാട് ജേതാക്കളായി-95 പോയൻറ്. 91പോയൻറുമായി പാലക്കാടും കണ്ണൂരും റണ്ണേഴ്സായി. 89 പോയൻറുമായി എറണാകുളം മൂന്നാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.