കോഴിക്കോട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ 23 മുതൽ 26 വെര കോഴിക്കോട്ട് നടക്കും. 217 ഇനങ്ങളിലായി 6802 മത്സരാർഥികൾ മേളയിൽ മാറ്റുരക്കും. പ്രവൃത്തിപരിചയ മേളയിൽ 3500, ശാസ്ത്രമേളയിൽ 1120, ഗണിതശാസ്ത്ര മേളയിൽ 924, സാമൂഹികശാസ്ത്ര മേളയിൽ 700, െഎ.ടി മേളയിൽ 308, വൊക്കേഷനൽ എക്സ്പോയിൽ 250 എന്നിങ്ങനെയാണ് മത്സരാർഥികളുടെ എണ്ണം. 37 ഇനങ്ങളിലായി സ്പെഷൽ സ്കൂൾ വിദ്യാർഥികളും മത്സരത്തിനെത്തും. മലബാർ ക്രിസ്ത്യൻ കോളജ് വേദിയിൽ 24ന് രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മേള ഉദ്ഘാടനംചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പതാക ഉയർത്തും. സമാപന സമ്മേളനം 26ന് വൈകീട്ട് മൂന്നിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്യും.
ശാസ്ത്രമേള സെൻറ് േജാസഫ്സ് ആഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്, നടക്കാവ് ഗവ. ഗേൾസ് എച്ച്.എസ്.എസ്, സെൻറ് ആഞ്ജലാസ് ആഗ്ലോ ഇന്ത്യൻ യു.പി സ്കൂൾ എന്നിവിടങ്ങളിലും ഗണിതശാസ്ത്ര മേള സെൻറ് േജാസഫ്സ് ബോയ്സ് എച്ച്.എസ്.എസിലും സാമൂഹിക ശാസ്ത്രമേള ബി.ഇ.എം ഗേൾസ് എച്ച്.എസ്.എസിലും പ്രവൃത്തി പരിചയമേള മലബാർ ക്രിസ്ത്യൻ കോളജ് എച്ച്.എസ്.എസിലും െഎ.ടി മേളയും ആർ.എം.എസ്.എ സയൻസ് എക്സിബിഷനും നടക്കാവ് ഗവ. ഗേൾസ് എച്ച്.എസ്.എസിലും െവാക്കേഷനൽ എക്സ്പോ ഗവ. മോഡൽ എച്ച്.എസ്.എസിലുമാണ് നടക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് വ്യക്തിഗത ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. രജിസ്ട്രേഷൻ 23ന് രാവിലെ 8.30ന് നടക്കാവ് ഗവ. ഗേൾസിലെ ആറ് കൗണ്ടറുകളിലായി നടക്കും. ക്രിസ്ത്യൻ കോളജിൽ 60,000 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ ഒരുക്കുന്ന പന്തലാണ് മേളയുടെ പ്രധാന േവദി. ഗവ. മോഡൽ എച്ച്.എസ്.എസിൽ എക്സ്പോ, കരിയർ ഫെസ്റ്റ് എന്നിവക്കായി 95 സ്റ്റാളുകളും ഒരുങ്ങുകയാണ്. 25ന് പൊതുജനങ്ങൾക്ക് മേള കാണാനും ഉൽപന്നങ്ങൾ വാങ്ങാനും അവസരമുണ്ടാകും. എല്ലാ വേദികളിലും ആംബുലൻസ് അടക്കം മെഡിക്കൽ ടീമിെൻറ സേവനമുണ്ടാകും. ബീച്ചിലാണ് വാഹന പാർക്കിങ്. ചെയർമാൻ എ. പ്രദീപ്കുമാർ എം.എൽ.എ, അഡീഷനൽ ഡി.പി.െഎ ജിമ്മി കെ. ജോസ്, ഡി.ഡി.ഇ ഇ.കെ. സുരേഷ് കുമാർ, ആനിമോൾ കുര്യൻ, കമാൽ വരദൂർ, കെ.സി. ഫസലുൽ ഹഖ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.