കളമശ്ശേരി: ചികിത്സയിലെ അനാസ്ഥമൂലം ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചെന്ന ബന്ധുക്കളുടെ പരാതിയിൽ എറണാകുളം ഗവ. മെഡിക്കൽ കോളജ് അധികൃതരിൽനിന്ന് പൊലീസ് മൊഴിയെടുത്തു. മെഡിക്കൽ കോളജിലെത്തി ആർ.എം.ഒ, സൂപ്രണ്ട് എന്നിവരുടെ മൊഴിയാണ് ശേഖരിച്ചത്.
രോഗികളെ ചികിത്സിക്കുന്നതിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന ജൂനിയർ ഡോക്ടർ നജ്മ സലീമിെൻറ വിവാദ വെളിപ്പെടുത്തലുകൾ സംബന്ധിച്ചും പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് ഡോ. നജ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. നജ്മയുടെ സൗകര്യം കണക്കിലെടുത്ത് പൊലീസ് സ്റ്റേഷനിൽവെച്ചാണ് മൂന്നര മണിക്കൂറോളമെടുത്ത് മൊഴി രേഖപ്പെടുത്തിയത്.
നേരേത്ത പറഞ്ഞതിൽ ഉറച്ചുനിൽക്കുെന്നന്നും നീതി ലഭിക്കുംവരെ പോരാടുമെന്നും നജ്മ പറഞ്ഞു. സൈബർ ആക്രമണത്തിനെതിരെ കോടതിയെയും ദേശീയ മനുഷ്യാവകാശ കമീഷെനയും സമീപിക്കുമെന്നും അവർ വ്യക്തമാക്കി. അതേസമയം, പൊലീസ് ആശുപത്രിയിലെ മറ്റ് ജീവനക്കാരിൽ നിന്നും വരുംദിവസങ്ങളിൽ മൊഴി എടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.