തിരുവനന്തപുരം: െഎ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രകടമാകുന്നത് പൊലീസിെൻറ തുടർ ച്ചയായ പാളിച്ചകൾ. ആദ്യഘട്ടത്തിൽ മ്യൂസിയം പൊലീസിെൻറ വീഴ്ചയാണ് കേസിെൻറ ഗതി മാറ ്റിയതെങ്കിൽ ഇപ്പോൾ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘവും നിർണായകമായ പല കാര്യങ്ങള ും അന്വേഷിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഒ ാരോ പാളിച്ചയും കേസ് ദുർബലമാക്കുമെന്ന് നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നു.
ക ണ്ണടച്ച മ്യൂസിയം പൊലീസ്
ആഗസ്റ്റ് രണ്ടിന് രാത്രി ഒന്നിനാണ് തിരുവനന്തപുരം പബ്ലിക് ഒാഫിസിന് മുന്നിൽ ശ്രീറാം ഒാടിച്ച കാർ ഇടിച്ച് സിറാജ് ദിനപത്രത്തിെല യൂനിറ്റ് ചീഫ് കെ.എം. ബഷീർ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് എത്തിയ ക്രൈം എസ്.െഎ ജയപ്രകാശ് ശ്രീറാം മദ്യപിച്ചിട്ടുണ്ടോയെന്ന് രക്ത സാമ്പിെളടുത്ത് പരിശോധന നടത്തിയില്ല. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചില്ല. കാറോടിച്ചെന്ന് ആദ്യം പറഞ്ഞ വഫ ഫിറോസിനെ കാർ വിളിച്ച് വീട്ടിലേക്ക് വിട്ടു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് നിർദേശിച്ച ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ അനുവദിച്ചു.
എസ്.െഎ അപേക്ഷിച്ചത് ആരോട്? ഉത്തരം കണ്ടെത്തണം
അപകടം അർധരാത്രിയിലായിരുന്നെങ്കിലും നാല് മണിക്കൂർ കഴിഞ്ഞാണ് വഫയെ വിളിച്ചുവരുത്തി ക്രൈം എസ്.െഎ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കിയത്. അതും മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ. എന്നാൽ, വഫയെ അല്ല മറ്റൊരാളെ വിളിച്ചാണ് എസ്.െഎ വഫയെ സ്റ്റേഷനിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്. ആ സ്ത്രീയെ കൊണ്ടുവരണമെന്നും അല്ലെങ്കിൽ എല്ലാം തെൻറ തലയിലാകുമെന്നുമായിരുന്നു എസ്.െഎ അന്ന് ഫോണിൽ സംസാരിച്ചത്. എന്നാൽ, ആരോടായിരുന്നു എസ്.െഎ സംസാരിച്ചതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പ്രത്യേക അന്വേഷണസംഘം ശ്രമിച്ചാൽതന്നെ ആദ്യഘട്ടത്തിൽ നടന്ന ഗൂഢാലോചന വ്യക്തമാകും.
പ്രതികൾ നിരന്തരം േഫാൺ വിളിച്ചത് ആരെ, എന്തിന് ?
അപകടം നടന്നയുടൻ ശ്രീറാമും വഫയും ഫോണിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇവർ പല ഉന്നതരെയും സംഭവസ്ഥലത്തുനിന്ന് വിളിച്ചതായും അതാണ് രക്ഷപ്പെടാൻ അവസരം ഒരുക്കിയതെന്നുമുള്ള ആക്ഷേപം ശക്തമാണ്. െഎ.എ.എസ്, െഎ.പി.എസ് ഉദ്യോഗസ്ഥരിൽ ചിലരെയാണ് ഇവർ വിളിച്ചതെന്ന് ആരോപണമുണ്ട്. ഇൗ ഫോൺ കോളുകൾ പരിശോധിച്ചാൽ ഗൂഢാലോചന വ്യക്തമാകും.
പാളിയ ഫോറൻസിക് പരിശോധന, തൊടാതെ വി.െഎ.പി ക്ലബ്
സംഭവസ്ഥലത്ത് കൃത്യമായ േഫാറൻസിക് പരിശോധന നടത്തിയില്ല. വാഹനത്തിെൻറ വേഗം തെളിയിക്കുന്ന ക്യാമറ ദൃശ്യങ്ങളൊന്നും കണ്ടെത്താനായില്ല. ഫോറൻസിക് വിഭാഗത്തിനോട് പരിശോധനക്കുള്ള സഹായം അഭ്യർഥിച്ചില്ല. സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്താനായില്ല. സംഭവദിവസം കവടിയാറിന് സമീപമുള്ള െഎ.എ.എസുകാരുടെ ‘ഒത്തുചേരൽ’ ക്ലബിൽ ശ്രീറാം ‘പാർട്ടിയിൽ’ പെങ്കടുത്തിരുന്നു. അത് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യം മാധ്യമങ്ങൾക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, അവിടെ െവച്ച് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് തെളിയിക്കുന്ന മൊഴികൾ ശേഖരിക്കാനോ പാർട്ടിയിൽ ആരൊക്കെ പെങ്കടുത്തെന്ന് അന്വേഷിക്കാനോ പൊലീസ് ശ്രമിച്ചിട്ടില്ല. വഫ അവിടെയെത്തിയിരുന്നെന്ന ആരോപണവുമുണ്ട്. അക്കാര്യങ്ങളും പരിേശാധിക്കപ്പെടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.