കായംകുളം: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ഥന നിഷേധിച്ചതിനെതിരെ കോളജിന് മുന്നില്‍ ജുമുഅ നടത്തി പ്രതിഷേധം. മുസ്ലിം കുട്ടികള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ഥനക്ക് അവസരം നല്‍കാമെന്ന മാനേജ്മെന്‍റിന്‍െറ ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് വേറിട്ട സമരരീതിയുമായി കെ.എസ്.യു രംഗത്തുവന്നത്. വിദ്യാര്‍ഥിപീഡനം അവസാനിപ്പിക്കുക, മുസ്ലിം കുട്ടികള്‍ക്ക് പ്രാര്‍ഥനക്ക് അവസരം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. പ്രശ്നത്തില്‍ മാവേലിക്കര സി.ഐ ഓഫിസില്‍ സി.പി.എം നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലുണ്ടായ ധാരണ പിന്നീട് അട്ടിമറിക്കപ്പെട്ടു. മാനേജിങ് കൗണ്‍സിലിന്‍െറ അനുമതിയോടെ പ്രാര്‍ഥനക്ക് അനുകൂല തീരുമാനം എടുക്കുമെന്നായിരുന്നു ഉറപ്പ്.
എന്നാല്‍, കോളജ് തുറന്നശേഷമുള്ള ആദ്യവെള്ളിയാഴ്ചതന്നെ കരാര്‍ ലംഘിക്കപ്പെട്ടു. പള്ളിയില്‍ വിടില്ളെന്ന് ഉച്ചക്ക് സര്‍ക്കുലര്‍ വായിച്ചതോടെ കോളജ് ഗേറ്റിന് മുന്നില്‍ നമസ്കാരസൗകര്യം ഒരുക്കാന്‍ കെ.എസ്.യു തീരുമാനിക്കുകയായിരുന്നു. ഇരിക്കാന്‍ ടാര്‍പ്പായ വിരിച്ചും പ്രസംഗപീഠത്തിന് പകരം കസേര ഇട്ടുമാണ് താല്‍ക്കാലിക പള്ളി ഒരുക്കിയത്. അംഗശുദ്ധിക്കായി വെള്ളവും എത്തിച്ചു. കോളജിലെ അറുപതോളം കുട്ടികള്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു. ഉച്ചക്ക് 1.10ന് നടന്ന ഖുതുബക്കും നമസ്കാരത്തിനും കായംകുളം അലി അക്ബര്‍ മൗലവിയാണ് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.