തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ പ്രതിയായ െഎ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമെൻറ സസ്പെൻഷൻ മൂന്നുമാസം കൂടി നീട്ടി. ശ്രീറാമിനെ സർവിസിൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി ടോം ജോസിെൻറ ശിപാര്‍ശ തള്ളിയാണ് സസ്പെൻഷൻ കാലാവധി നീട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടത്.
സസ്പെൻഷൻ പിൻവലിക്കരുതെന്ന് ചൂണ്ടിക്കാട്ടി കേരള പത്രപ്രവർത്തക യൂനിയൻ ഭാരവാഹികൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് പുലർച്ചയാണ് മ്യൂസിയത്തിന് സമീപം ശ്രീറാം ഒാടിച്ച വാഹനമിടിച്ച് ബഷീർ മരിച്ചത്. ൈക്രംബ്രാഞ്ച് അന്വേഷണം നടത്തുന്ന കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ശ്രീറാമിനെ തിരിച്ച് സർവിസിൽ എടുക്കാമെന്ന് കാട്ടി ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതി മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസം ശിപാർശ നൽകിയത്.
അമിതവേഗത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ചാണ് ബഷീർ മരിച്ചതെന്നാണ് കേസ്. ശ്രീറാം മദ്യപിച്ചിരുന്നെന്ന് ദൃക്സാക്ഷികൾ ഉൾപ്പെടെ മൊഴി നൽകിയെങ്കിലും പൊലീസിെൻറ വീഴ്ചമൂലം കൃത്യസമയത്ത് വൈദ്യപരിശോധന നടത്താത്തതിനാൽ മദ്യപിച്ചെന്ന് തെളിയിക്കാൻ സാധിച്ചില്ല. വാഹനത്തിെൻറ േവഗം സംബന്ധിച്ച ഫോറൻസിക് വിഭാഗത്തിെൻറ അന്തിമ റിപ്പോർട്ട് ദിവസങ്ങൾക്കുള്ളിൽ സമർപ്പിക്കാനിരിക്കെയാണ്ശ്രീറാമിനെ തിരിച്ചെടുക്കാനുള്ള ശിപാർശ സമർപ്പിക്കപ്പെട്ടത്. ഇൗ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് അന്വേഷണസംഘം വൃത്തങ്ങളും വ്യക്തമാക്കിയിരുന്നത്. ആ സാഹചര്യം കൂടി പരിഗണിച്ചാണ് ഇപ്പോൾ സസ്പെൻഷൻ കാലാവധി നീട്ടിയത്.
ശ്രീറാമിനെ സർവിസിലേക്ക് തിരികെ കൊണ്ടുവരാനായി കുറ്റപത്രം മനഃപൂർവം താമസിപ്പിക്കുന്നതാണെന്ന ആരോപണമുണ്ട്. ശ്രീറാമിനെതിരായ വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്. അപകടം നടക്കുന്ന സമയത്ത് താനല്ല, ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസാണ് വാഹനമോടിച്ചിരുന്നതെന്നാണ് സമിതിക്കും ചീഫ് സെക്രട്ടറിക്കുമുൾപ്പെടെ ശ്രീറാം നല്കിയ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.