തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ െഎ.എ.എസുകാരൻ ശ്രീ റാം വെങ്കിട്ടരാമനെ നുണപരിശോധനക്ക് വിധേയനാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അതിനിടെ പൊലീസ് നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകപ്രതിഷേധവും ഉയരുകയാണ്. ആദ്യഘട്ടത്തിൽ പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചകൊണ്ടാണ് ശ്രീറാം മദ്യപിച്ചിരുന്നെന്ന് തെളിയിക്കാൻ കഴിയാതെ പോയത്. സഹയാത്രിക വഫ ഉൾപ്പെടെ ദൃക്സാക്ഷികൾ ശ്രീറാം മദ്യപിച്ചിരുന്നെന്ന് മൊഴി നൽകിയിട്ടും അത് തെളിവായി സ്വീകരിക്കാൻ കോടതി തയാറാകാഞ്ഞതോടെ ശ്രീറാമിന് ജാമ്യവും ലഭിച്ചിരുന്നു.
കവടിയാറിലെ ക്ലബിൽ പെങ്കടുത്ത ശ്രീറാം മദ്യപിച്ചിരുന്നെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും അതൊന്നും പൊലീസിന് സഹായകമായില്ല. ക്ലബിൽ ശ്രീറാം മദ്യപിക്കുന്ന ദൃശ്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ പോലും പൊലീസിന് സാധിച്ചിട്ടില്ല. ആ സാഹചര്യത്തിൽ സത്യം പുറത്തുവരാൻ ശ്രീറാമിനെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യം ഉയരുകയാണ്. ഇൗ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കാനുള്ള നീക്കവും ചില കേന്ദ്രങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് പൊലീസിന് നേരിടേണ്ടിവരുന്നത്. പൊലീസിെൻറ ഒൗദ്യോഗിക ഫേസ്ബുക്ക് േപജിൽ ഇടുന്ന ഒാരോ പോസ്റ്റുകൾക്കും അടിയിൽ ബഷീർ വിഷയത്തിൽ കൈക്കൊണ്ട നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള കമൻറുകളാണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.