??.??.??? ????????????????? ???????? ???????????????? ?????????? ?????????? ??.??. ?????? ????????????????????? ??????? ???? ????????? ????????????? ?????????????. ??. ??????????, ?.?. ????, ??.??.?? ????? ?????????? ?????? ??????? ??????? ?????

ശ്രീജിവിൻെറ മരണം സി.ബി.ഐ അന്വേഷിക്കും; അറിയിപ്പ് സമരപ്പന്തലിലെത്തി എം.വി. ജയരാജൻ കൈമാറി 

തിരുവനന്തപുരം: ശ്രീജിവിെൻറ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. ഇതുസംബന്ധിച്ച് ലഭിച്ച കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിെൻറ അറിയിപ്പ് മുഖ്യമന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറി എം.വി. ജയരാജൻ സെക്രേട്ടറിയറ്റിന് മുന്നിലെ സമരപ്പലിലെത്തി സഹോദരൻ ശ്രീജിത്തിന് കൈമാറി. എന്നാൽ, അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐയുടെ അറിയിപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് അറിയിച്ചു. 2017 ജൂൺ ഒമ്പതിന് ഇതേ ഉത്തരവ് കിട്ടിയതാണെന്നും ഇത്രയും ദിവസമായിട്ടും ഒരു സി.ബി.െഎയും അന്വേഷണത്തിന് എത്തിയില്ലെന്നും ശ്രീജിത്ത് പ്രതികരിച്ചു. 

സഹോദരൻ ശ്രീജിവിെൻറ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് 771 ദിവസമായി ശ്രീജിത്ത് സമരം തുടരുന്നത്. ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് ആക്ട് അനുസരിച്ച് കേരളം കൈമാറിയ കേസ് അന്വേഷിക്കുമെന്ന് വ്യക്തമാക്കുന്ന കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിെൻറ ഉത്തരവ് ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചത്. ഈ ഉത്തരവാണ് എം.വി. ജയരാജൻ കൈമാറിയത്. വി. ശിവൻകുട്ടിയും ഒപ്പമുണ്ടായിരുന്നു.

ശ്രീജിത്തിെൻറ കുടുംബത്തിന് മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിച്ചെന്ന് എം.വി. ജയരാജൻ പറഞ്ഞു. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർ ഹൈകോടതിയിൽനിന്ന് നേടിയ സ്റ്റേ അവസാനിപ്പിക്കാൻ കോടതിയെ സമീപിച്ചതിൽ സർക്കാർ കക്ഷിചേരും. ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. സ്റ്റേ നീക്കുന്നതിനുള്ള നടപടി ചൊവ്വാഴ്ച ഹൈകോടതി പരിഗണിക്കും. അനുകൂല തീരുമാനമുണ്ടായാൽ സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികളുമായാണ് ശ്രീജിത്ത് മുന്നോട്ടുപോകുന്നത്. സർക്കാറിന് നേരത്തേതന്നെ നടപടി സ്വീകരിക്കാമായിരുന്നെന്നാണ് ശ്രീജിത്ത് ചൂണ്ടിക്കാട്ടുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാറിേൻറത്. വിജ്ഞാപനം ഇറങ്ങിയത് കൊണ്ടുമാത്രം സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

എന്നാൽ, ഇൗ ഉത്തരവിനെ ഭാഗിക വിജയം മാത്രമായാണ് കാണുന്നതെന്ന് ജസ്റ്റിസ് ഫോർ ശ്രീജിത്ത് ഫോറം പ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.പാറശ്ശാല പൊലീസ് കസ്റ്റഡിയിലിരിക്കെ 2014 മേയ് 21നാണ് നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിൽ ശ്രീജിവ് മരിച്ചത്. സ്റ്റേഷനിലെ സെല്ലിൽ കഴിഞ്ഞിരുന്ന ശ്രീജിവ് അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചെന്നായിരുന്നു പൊലീസ് നിലപാട്. എന്നാൽ, മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശ്രീജിവിനെ പാറശ്ശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേർന്ന് മർദിച്ചും വിഷം നൽകിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റി കണ്ടെത്തിയത്.

 

 

Tags:    
News Summary - Sreejith CBI Order-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.