കൽപറ്റ: സിവിൽ സർവിസ് പരീക്ഷയിൽ മികച്ച വിജയംനേടിയ ശ്രീധന്യ സുരേഷിനെ കോൺഗ്രസ് അ ധ്യക്ഷൻ രാഹുൽ ഗാന്ധി നേരിൽക്കണ്ട് അഭിനന്ദിച്ചു. സുൽത്താൻ ബത്തേരിയിലെ പൊതുസമ്മേളന ശേഷമാണ് ശ്രീധന്യയുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയത്. ശ്രീധന്യയുടെ പിതാവ് സുരേഷ്, മാതാവ് കമല, സഹോദരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഏറെനേരം രാഹുലുമായും മുതിർന ്ന നേതാക്കളുമായും ശ്രീധന്യ സംസാരിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത റാങ്കിലേക്ക് എത്തിയതിനെയും അഭിമുഖത്തിലെ ചോദ്യങ്ങളെയും കുറിച്ച് അദ്ദേഹം ശ്രീധന്യയോട് ആരാഞ്ഞു. വയനാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ശ്രീധന്യ രാഹുലിെൻറ ശ്രദ്ധയിൽപ്പെടുത്തി.
കുറിച്യർ വിഭാഗത്തിൽനിന്നുള്ള ശ്രീധന്യ 410ാം റാങ്കോടെയാണ് സിവിൽ സർവിസ് പരീക്ഷയിൽ ചരിത്രം കുറിച്ചത്. ആദിവാസി വിഭാഗത്തിൽനിന്ന് ആദ്യമായാണ് ഒരു പെൺകുട്ടി സിവിൽ സർവിസ് വിജയിക്കുന്നത്. പരീക്ഷഫലം വന്നദിവസം രാഹുൽ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
വയനാട്ടിലെത്തുമ്പോൾ നേരിൽ കാണാമെന്നും അറിയിച്ചിരുന്നു. ഒരാഴ്ചയായി ന്യുമോണിയ ബാധയെ തുടർന്ന് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീധന്യ ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയാണ് രാഹുൽ ഗാന്ധി കാണാൻ താൽപര്യം പ്രകടിപ്പിച്ച വിവരം കുടുംബത്തെ അറിയിച്ചത്.
സെൻറ് മേരീസ് കോളജിലെ ഓഫിസ് മുറിയിലായിരുന്നു കൂടിക്കാഴ്ച. ശ്രീധന്യക്കും കുടുംബത്തിനുമൊപ്പം ഭക്ഷണം കഴിച്ച്, ഫോട്ടോയെടുത്താണ് രാഹുൽ മടങ്ങിയത്. രാഹുലിനെ നേരിൽക്കണ്ട് സംസാരിച്ചതിെൻറ സന്തോഷത്തിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.