കൊച്ചി: സ്പ്രിൻക്ലർ കരാറിലും സർക്കാർ വിശദീകരണത്തിലും തൃപ്തരല്ലെങ്കിലും കോവ ിഡ് പോരാട്ടത്തെ തളർത്താൻ ആഗ്രഹിക്കാത്തത് കൊണ്ടുമാത്രം മറ്റൊരു തരത്തിൽ ഇടപെടു ന്നില്ലെന്ന് ഹൈകോടതി. ചില നിർദേശങ്ങൾ മാത്രം പുറപ്പെടുവിച്ച് ഇടക്കാല ഉത്തരവിട് ട് കോടതി തൽക്കാലം പിൻവാങ്ങിയതോടെ ആശ്വാസത്തിലായത് സർക്കാറും.
കഴിഞ്ഞ ദിവസ ത്തെക്കാൾ ഏറെ ചോദ്യങ്ങളാണ് സ്പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട് കോടതി ഉന്നയിച് ചത്. കോവിഡ് രോഗികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ സ്പ്രിൻക്ലർ കമ്പനിയെ കണ്ടെത്തിയ ത് എങ്ങനെയെന്നത് മുതൽ കേന്ദ്ര സർക്കാറിനെ സമീപിക്കാതിരുന്നത് എന്തെന്ന് വെര കോ ടതി ചോദ്യമെറിഞ്ഞു. സംസ്ഥാന സർക്കാറിന് വേണ്ടി മുംബൈയില്‍നിന്ന് വിഡിയോ കോൺഫറൻ സിലൂടെ വാദിച്ച ഐ.ടി വിദഗ്ധ കൂടിയായ അഭിഭാഷക എന്‍.എസ്. നപ്പിനെക്ക് പലപ്പോഴും കൃത്യ മായ മറുപടി പറയാൻ കഴിഞ്ഞില്ല. അഡീ. അഡ്വക്കറ്റ് ജനറലാണ് കൂടുതൽ വ്യക്തത വരുത്തിയത്.
അടിയന്തര സാഹചര്യത്തിൽ സ്വകാര്യത അവകാശത്തേക്കാൾ പ്രാധാന്യം പൊതുജന ആരോഗ്യത്തിനുണ്ടെന്ന വാദം ഡിവിഷൻ ബെഞ്ച് തള്ളിയപ്പോൾ തന്നെ സർക്കാർ പരുങ്ങലിലായി. േഡറ്റയുടെ സ്വകാര്യതയും ജീവനും തുല്യപ്രാധാന്യമുള്ള വിഷയമാണെന്നും വ്യക്തിവിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സർക്കാറിെൻറ പ്രധാന ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്പ്രിൻക്ലർ കമ്പനിയുടെ യോഗ്യത എന്താണെന്ന് വിശദീകരണ പത്രികയിലില്ലെന്നും കോടതി പറഞ്ഞു.
ലോകാരോഗ്യ സംഘടനക്കായി ഡേറ്റ ബേസ് ഉണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാൽ, േഡറ്റ ബേസും സോഫ്റ്റ്വെയർ സേവനവും രണ്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ സംഘടിപ്പിച്ച ഫ്യൂച്ചർ കോൺേക്ലവിൽ പങ്കെടുത്ത കമ്പനിയാണ് സ്പ്രിൻക്ലർ എന്ന് സർക്കാർ വ്യക്തമാക്കി. സൗജന്യ സേവനം നൽകാമെന്ന കമ്പനിയുടെ ഒാഫർ സ്വീകരിച്ചതാണ്. എന്നാൽ, ഫ്യൂച്ചർ കോൺേക്ലവിൽ ഡേറ്റ അനാലിസിസ് ചെയ്യുന്ന മറ്റു കമ്പനികൾ പങ്കെടുത്തില്ലേയെന്ന് കോടതി ചോദിച്ചു.
കരാർ വ്യവസ്ഥകൾ അനുകൂലമാക്കാൻ ശ്രമം നടത്തിയതായി കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമവകുപ്പിെൻറ അഭിപ്രായം തേടിയില്ല. അടിയന്തര സാഹചര്യത്തിെൻറ പേരിൽ ഇരട്ടി ദുരന്തത്തിലേക്ക് വഴിയൊരുക്കരുത്. അസാധാരണ സാഹചര്യമെന്നു പറഞ്ഞ് വിഷയം ലാഘവത്തിലാണ് കൈകാര്യം ചെയ്തത്.
േഡറ്റ അനാലിസിസ് എൻ.ഐ.സിയുടെ സഹായത്തോടെ ചെയ്യാൻ കേന്ദ്രത്തിന് കഴിയുമെന്ന് അവർ പറയുന്നു. എന്നിട്ടും സർക്കാർ ഏജൻസികളെ തള്ളിക്കളഞ്ഞത് എന്തുകൊണ്ടാണ്. കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാനും വിലയിരുത്താനും സ്വന്തമായി സംവിധാനം ഒരുക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍, അത് എന്തുകൊണ്ട് ഇപ്പോള്‍ തന്നെ ആകുന്നില്ല എന്നതിന് വ്യക്തതയില്ല.
കേസ് നടത്തിപ്പിന് എല്ലാവർക്കും ന്യൂയോർക്കിൽ പോകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പൗരന്മാരുടെ താൽപര്യാർഥം േഡറ്റ സംരക്ഷണത്തിൽ കോടതി കാണിക്കുന്ന ഉത്കണ്ഠ സർക്കാറും കാണിക്കണം. മുമ്പ് കൈമാറിയ വിവരങ്ങൾ ഇപ്പോള്‍ സര്‍ക്കാറിെൻറ നിയന്ത്രണത്തിലുണ്ടെന്ന് അഡീ. അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി. അഞ്ച് ലക്ഷം പേരുടെ വിവരങ്ങള്‍ മാത്രം ശേഖരിച്ചത് എങ്ങനെ ബിഗ് േഡറ്റയാകുമെന്ന് കോടതി ചോദിച്ചു. പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി ലഭിക്കാതായേതാടെയാണ് സർക്കാർ നടപടിയിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചത്.
വിവരം നൽകുന്നത് സ്പ്രിൻക്ലറിനാണോ മറ്റേതെങ്കിലും കക്ഷികള്ക്കാണോ എന്നത് നോക്കാതെ പൗരന്മാരെ കുറിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമാണോ എന്നത് മാത്രം ഗൗരവത്തോടെ കാണുന്നതായി വ്യക്തമാക്കിയ കോടതി തുടർന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ആറ് കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
െഎ.ടി. സെക്രട്ടറി സംസാരിക്കുേമ്പാൾ ജാഗ്രത കാണിക്കണമെന്നും നിലവിലെ സ്ഥിതി സർക്കാർ തന്നെ ഉണ്ടാക്കിയതാണെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.