കണ്ണൂർ: വിവാദമായ സ്പ്രിൻക്ലർ ഇടപാടിനെക്കുറിച്ച് സി.ബി.െഎ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി വർക്കിങ് പ്രസി ഡൻറ് കെ. സുധാകരൻ എം.പി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അമേരിക്കൻ കമ്പനിയു മായി ഇടപാടെന്നാണ് െഎ.ടി. സെക്രട്ടറി വെളിപ്പെടുത്തിയത്.
ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ സ്വകാര്യത വിറ്റ് കാശുണ്ടാക്കുന്ന ആദ്യ സർക്കാറാണിത്. കീഴവഴക്കവും ചട് ടങ്ങളും മുഴുവനും ലംഘിച്ചാണ് ഇടപാട് നടത്തിയതെന്ന് െഎ.ടി സെക്രട്ടറി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇൗ സാഹചര്യത്തിൽ വിവാദ സ്വകാര്യ കമ്പനിയുമായുണ്ടാക്കിയ ഇടപാട് സംബന്ധിച്ച പുകമറ നീക്കാനും മുഴുവൻ വസ്തുതയും പുറത്തുകൊണ്ടുവരാനും സി.ബി.െഎ അന്വേഷണം നടത്തണം. കെ.എം. ഷാജി എം.എൽ.എ നടത്തിയത് പ്രതിപക്ഷ ധർമമാണ്. ജനപ്രതിനിധി എന്നനിലയിലുള്ള ഉത്തരവാദിത്തമാണ് അദ്ദേഹം നിർവഹിച്ചത്.
സാമ്പത്തിക വിശ്വാസമില്ലാത്ത സർക്കാറാണിത്. ജനങ്ങളിൽനിന്ന് ഫണ്ട് വാങ്ങിക്കുന്നുണ്ടെങ്കിൽ ചെലവഴിച്ച കണക്കും പറയേണ്ടിവരും. കണക്ക് ചോദിച്ചതിനെതിരെ കേസെടുത്തിരിക്കുകയാണ്. കെ.എം. ഷാജിക്കെതിരെ വിജിലൻസ് റിപ്പോർട്ട് എഴുതിയത് ആരായാലും ആ ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യിക്കും.
വിജിലൻസ് കേസിലൂടെ കെ.എം. ഷാജിയെ തളക്കാനൊന്നും പിണറായിക്കോ എൽ.ഡി.എഫ് സർക്കാറിനൊ കഴിയില്ല. മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കിയ ഒരാളുടെ പരാതിയിലെടുത്ത കള്ളക്കേസാണ് ഇത്. സി.പി.എമ്മുകാരുൾപ്പെടേയുള്ള സ്കൂൾ കമ്മിറ്റി ആരോപണം നിഷേധിച്ചിട്ടുണ്ട്.
അഴീക്കോട് മണ്ഡലത്തിൽ മുസ്ലിം ലീഗിനകത്ത് കെ.എം. ഷാജിക്കെതിരെ ചെറിയതോതിൽ എതിർപ്പുണ്ട്. അതി െൻറ ഫലമാണ് പരാതിയെന്നും കെ. സുധാകരൻ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ അവബോധമാണ് കോവിഡ് 19നെ നിയന്ത്രിക്കാനായതി െൻറ അടിസ്ഥാനം. കടുത്ത നിർദേശങ്ങളും കടുത്ത നിയന്ത്രണങ്ങളും ഉള്ളുതുറന്ന മനസ്സോടെ ജനങ്ങൾ ഏറ്റെടുത്തു. അല്ലാതെ ആറുമണിക്ക് നക്ഷത്രഫലം പറയുന്ന ജോത്സ്യനെപോലെ വന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻെറ പ്രാപ്തിയും കഴിവും അല്ല ഇൗ നേട്ടത്തിന് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.