വൈദ്യുതി പ്രതിസന്ധി; മന്ത്രി കാര്യങ്ങൾ പഠിക്കുന്നില്ല -എം.എം. മണി

തൊടുപുഴ: വൈദ്യുതി പ്രതിസന്ധിക്ക് കാരണം മഴയില്ലാത്തതാണെന്ന് മന്ത്രി പറയുന്നത് കാര്യങ്ങൾ പഠിക്കാതെയാണെന്ന് മുൻ മന്ത്രി എം.എം മണി. കേരളത്തിൽ വൈദ്യുതി ഉപഭോഗം എങ്ങനെയാണ് കൂടിയത്. കേരളത്തിലെ ജനം മുഴുവൻ ഭക്ഷിക്കുന്നത് വൈദ്യുതിയാണോ. 40 ശതമാനം മാത്രമേ സംസ്ഥാനത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്നുള്ളൂ.

പല കരാറുകൾ ഉണ്ടാക്കിയാണ് എൽ.ഡി.എഫ് സർക്കാർ സമ്പൂർണ വൈദ്യുതിവത്കരണം നടത്തിയത്. വൈദ്യുതി മന്ത്രിക്കും മുഖ്യമന്ത്രിക്കും ദീർഘവീക്ഷണം ഇല്ലായെന്നാണ് മനസ്സിലാകുന്നത്. വൈദ്യുതി കട്ട് ഉണ്ടാക്കി സ്വകാര്യ കമ്പനികൾക്ക് വലിയ തോതിൽ പണം ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടാക്കിക്കൊടുക്കാനുള്ള നീക്കമാണോ പിന്നിലെന്നും സംശയമുണ്ടെന്നും എം.എം. മണി പറഞ്ഞു.

Tags:    
News Summary - Power Minister is not studying the issues - M.M. Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.