തിരുവനന്തപുരം: വേഗറെയിൽ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ചു. 11 ജില്ലകളിലായി 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുള്ള മുന്നൊരുക്കങ്ങൾക്കാണ് സർക്കാർ അനുമതി നൽകിയത്. റെയിൽവേ ബോർഡിെൻറ അനുമതിയും സാമൂഹികാഘാത പഠന റിപ്പോർട്ടും വിദഗ്ധ സമിതിയുടെയും ജില്ല കലക്ടർമാരുടെയും ശിപാർശയും ലഭിച്ചശേഷമായിരിക്കും സ്ഥലമെറ്റെടുപ്പിനുള്ള അന്തിമാനുമതി സർക്കാർ നൽകുക.
11 ജില്ലകളിലും തഹസിൽദാർമാരുടെ ഒാഫിസുകൾ തുറക്കാനും സർക്കാർ അനുമതി നൽകി. ഒാരോ ജില്ലയിലും സ്പെഷൽ തഹസിൽദാർ ഉൾപ്പെടെ 18 ജീവനക്കാരെയും നിയോഗിക്കും. ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യഘട്ടത്തിൽ കിഫ്ബിയിൽനിന്ന് 2100 കോടി രൂപ വായ്പയെടുക്കും.
ഒാരോ ജില്ലകളിൽനിന്നും ഏറ്റെടുക്കുന്ന ഭൂമി ഹെക്ടറിൽ തിരുവനന്തപുരം 78 ഹെക്ടർ, കൊല്ലം -83, പത്തനംതിട്ട -44, ആലപ്പുഴ -42, കോട്ടയം -108, എറണാകുളം -120, തൃശൂർ -111, മലപ്പുറം -110, കോഴിക്കോട് -42, കണ്ണൂർ -53, കാസർകോട് -161.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.