കൊട്ടാരക്കര: സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഗൂഢാലോചന നടത്തി എഴുതിച്ചേർത്തെന്ന കേസിൽ പ്രതികൾ നിർബന്ധമായും ഹാജരാകാൻ കോടതി നിർദേശം. കേസിൽ പ്രതി ചേർക്കപ്പെട്ട സോളാർ പീഡനക്കേസ് പരാതിക്കാരിയും കെ.ബി. ഗണേഷ് കുമാർ എം.എൽ.എയും വ്യാഴാഴ്ച ഹാജരായില്ല.
തുടർന്നാണ് കോടതി കർശന നിർദേശം നൽകിയത്. കേസിൽ ഉൾപ്പെട്ടവർ നിയമത്തിന് വിധേയരാകണമെന്നും പുറത്തുള്ള കളി വേണ്ടെന്നും ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി സി.ബി. രാജേഷ് വാക്കാൽ പരാമർശിച്ചു. കേസിൽ ഇരുവരും കഴിഞ്ഞ ദിവസം അവധി അപേക്ഷ നൽകുകയായിരുന്നു. കേസ് വീണ്ടും ഡിസംബർ ആറിന് പരിഗണിക്കും.
സോളാർ പീഡനക്കേസ് പരാതിക്കാരി ജയിലിൽനിന്ന് എഴുതിയ 21 പേജുള്ള കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും പേരുൾപ്പെടുത്തിയ നാല് പേജുകൂടി എഴുതിച്ചേർത്ത കത്താണ് സോളാർ ജുഡീഷ്യൽ കമീഷന് മുന്നിൽ ഹാജരാക്കിയതെന്നുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.