കൊച്ചി: മുതിർന്ന നേതാക്കൾ ഇടപെട്ടിട്ടും കേരള ബി.ജെ.പിയിലെ ഗ്രൂപ്പ് പോരിന് പരിഹാരമായില്ല. ഇതിൻെറ തുടർച്ചയായി ഇന്ന് കൊച്ചിയിൽ ചേരുന്ന ബി.ജെ.പി നേതൃയോഗത്തിൽ ശോഭ സുരേന്ദ്രൻ പങ്കെടുക്കില്ല. സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രനോടും പാർട്ടി നേതൃത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകൾ തുടരുന്ന സാഹചര്യത്തിലാണ് അവർ വിട്ടുനിൽക്കുന്നത്.
അതേസമയം പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണെന്ന് ബി.ജെ.പി നേതാവ് സി.പി രാധകൃഷ്ണൻ പറഞ്ഞു. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ ശോഭ സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻെറ ചുമതലയുള്ള ബി.ജെ.പി നേതാവാണ് സി.പി രാധകൃഷ്ണൻ.
ഗ്രൂപ് പോരുകളിലൂടെ അവസരങ്ങൾ നഷ്ടപ്പെടുത്തരുതെന്ന മുന്നറിയിപ്പാണ് ബി.ജെ.പി ദേശീയ നേതൃത്വവും ആർ.എസ്.എസും നൽകുന്നത്. അതിനനുസരിച്ചുള്ള മുന്നറിയിപ്പാകും യോഗത്തിലും നേതൃത്വം നൽകുക. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം ചേരുന്നത്. അതിനൊപ്പം പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക കൂടി ലക്ഷ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.