പാലക്കാട്: ‘കഷ്ടമാണ് കാര്യങ്ങൾ, മകെൻറ പഠനത്തിനും വീട്ടുെചലവിനും ഒക്കെ പണം കണ ്ടെത്താൻ തട്ടുകട കൊണ്ട് സാധിച്ചിരുന്നു. നോമ്പുകാലത്ത് സമൂസയും ബജിയുമൊക്കെ ചൂട പ്പം പോലെ വിറ്റഴിയും. ഇക്കുറി ആകെ പരിതാപകരമാണ്. മാസമൊന്നായി വരുമാനം നിലച്ചിട്ട്. സൗജന്യങ്ങളിലും അല്ലറ ചില്ലറ നീക്കിയിരുപ്പുകളിലും ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുപോകുന്നത്’. പറയുന്നതിനിടെ പഴനിയുടെ കണ്ണുകൾ നിറഞ്ഞു. പഴനി മാത്രമല്ല, ചെറുകിട ഭക്ഷണശാലകളും ജ്യൂസ് പാർലറുകളും പഴവിൽപനയുമൊക്കെയായി നഗരത്തിൽ ഉപജീവനം കണ്ടെത്തിയിരുന്ന വലിയൊരുവിഭാഗം ആളുകൾ ദുരിതം സഹിച്ച് വീട്ടിലിരിക്കുകയാണ്. ചെറുകിട ഹോട്ടലുടമകൾ പലർക്കും ലോക്ഡൗൺ കഴിഞ്ഞാൽ വാടക കൊടുക്കാൻ മാസങ്ങളോളം പിന്നെയും കഠിനാധ്വാനം ചെയ്യേണ്ട സ്ഥിതി.
പാർസൽ വൻകിടക്കാർ മാത്രം
ഹോട്ടലുകളിൽനിന്ന് പാർസൽ വിൽപന നടത്താമെന്ന് ലോക്ഡൗൺ ഇളവിലുണ്ടായിരുന്നുവെങ്കിലും ഇത് വൻകിടക്കാർക്ക് മാത്രമാവുന്നതാെണന്ന് ചെറുകിട ഹോട്ടലുടമകൾ ചൂണ്ടിക്കാണിക്കുന്നു. വിവിധ ഒാൺലൈൻ ഭക്ഷ്യവിതരണ ശ്യംഖലകളിലൂടെയാണ് ഭൂരിഭാഗം ഒാർഡറുകളുമെത്തുന്നത്. ചെറുസംരംഭങ്ങൾക്കാവെട്ട ഇത്തരം സാധ്യതകൾ ഇപ്പോഴും അപ്രാപ്യമാണ്. പെരുന്നാൾ കാലങ്ങളിൽ വൈകുന്നേരങ്ങളിൽ സാധാരണക്കാർ സജീവമാക്കിയിരുന്ന മിക്ക ഹോട്ടലുകളുടെയും ഷട്ടർ താഴ്ന്നുകിടക്കുകയാണ്. വാടകക്ക് പ്രവർത്തിച്ചിരുന്ന ചെറുകിട ഹോട്ടലുകളുടെയും ഫാൻസി കടകളുടെയും ഉടമകൾ പലരും ലോക്ഡൗണാനന്തരം കടതുറക്കണമോ എന്നുകൂടി ചിന്തിക്കുന്ന സാഹചര്യം. ലോണെടുത്ത് കട വികസിപ്പിച്ചവർ മുതൽ വീട്ടിലെ അവസാന സമ്പാദ്യം കൊണ്ട് തെരുവിലേക്ക് കച്ചവടത്തിനിറങ്ങിയവർ വരെ ദുരിതത്തിലായിരിക്കുകയാണെന്ന് പാലക്കാട് നഗരത്തിൽ നാലുവർഷത്തോളമായി ഫാൻസി സ്റ്റോർ നടത്തുന്ന അഹമ്മദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ജ്യൂസില്ലാതായ പഴവിപണി
കിലോക്ക് നൂറിന് മുകളിൽ വിൽപന നടത്തിയിരുന്ന മുന്തിരി വാങ്ങാനാളുകൾ കുറഞ്ഞതോടെ രണ്ടുകിലോക്ക് നൂറിനാണ് വിൽപന. നേന്ത്രനടക്കം വാഴപ്പഴത്തിെൻറയും സ്ഥിതി വ്യത്യസ്തമല്ല. മുടക്കുമുതൽ തിരിച്ചുകിട്ടിയാൽ മതിയായിരുന്നുെവന്നാണ് വ്യാപാരികൾ പറയുന്നത്. പലരും നോമ്പുകാലത്തിലാണ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ജ്യൂസ് കടകൾ അടഞ്ഞുകിടക്കുന്നതോടെ പഴവിൽപന പാതിയായ നിലയാണ്.
കുപ്പിയിലുറങ്ങുന്ന ബേക്കറികൾ
ബേക്കറികൾ തുറന്നുപ്രവർത്തിക്കുന്നുണ്ടെങ്കിലും വിൽപന നന്നേ കുറവ്. ദിനംപ്രതി മുപ്പതോളം കേക്കുകൾ വിറ്റഴിച്ചിരുന്ന ബേക്കറികളിൽ ഒന്നുതന്നെ വിൽപന നടന്നാലായി എന്ന അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു. കൂടുതൽ വിൽപനയുണ്ടായിരുന്ന മിക്സ്ചറും ചിപ്സുമൊക്കെ ഗതകാല സ്മരണകൾ അയവിറക്കി നോമ്പുകാലത്തെങ്കിലും മോക്ഷം പ്രതീക്ഷിച്ച് കുപ്പിയിൽ ഇരിപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.