തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നിലയിൽ നേരിയ പുരോഗതി. പേര് വിളിക്കുമ്പോൾ കണ്ണുതുറക്കുന്നു. വശങ്ങളിലേക്ക് നോക്കാൻ പറയുമ്പോഴും കണ്ണ് കൃത്യമായി അനക്കുന്നുണ്ട്. എന്നാൽ, വെന്റിലേറ്ററിൽ കഴിയുന്ന അഫാൻ അപകടനില ഇനിയും തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
വായിലൂടെയും മൂക്കിലൂടെയും ട്യൂബ് ഇട്ടിട്ടുണ്ട്. രക്തയോട്ടം കുറഞ്ഞതുമൂലം തലച്ചോറിൽ സാരമായ ക്ഷതങ്ങളുണ്ടായിട്ടുണ്ട്. അപകടനില തരണം ചെയ്താലേ ഇത് കൃത്യമായി നിർണയിക്കാനാകൂ. തലച്ചോറിൽ സാരമായ പ്രശ്നങ്ങളുണ്ടായതിനാൽ രക്ഷപ്പെട്ടാലും ഏറെക്കാലം കിടപ്പുരോഗിയായി തുടർന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.