തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ അന്വേഷണ ഏജൻസികൾക്ക് സമ്മർദമുണ്ടായിരുെന്നന്ന് എം. ശിവശങ്കർ. 90 മണിക്കൂർ ചോദ്യംചെയ്യൽ കഴിഞ്ഞപ്പോൾ ഇത് വ്യക്തമായി. ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന സുരേഷ് നേരിട്ടെത്തി തന്റെ സഹായം തേടി. കസ്റ്റംസ് നടപടികളിൽ ഇടപെടുന്നത് ശരിയല്ലെന്നാണ് താൻ മറുപടി നൽകിയത്. സ്വപ്നക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ഉടൻ പുറത്തിറങ്ങുന്ന ശിവശങ്കറിന്റെ ആത്മകഥ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തിൽ പറയുന്നു. ഡി.സി ബുക്സാണ് പ്രസാധകര്.
മുഖ്യമന്ത്രിക്കെതിരെ തന്റെ മൊഴി കിട്ടിയാൽ എളുപ്പമാകുമെന്ന് അവർ കരുതി. ഫോണിൽനിന്ന് ലഭിച്ച തെളിവുകളും മൊഴികളും തമ്മിൽ വൈരുധ്യമില്ല. സ്വപ്ന സുരേഷിന് സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് താനും സംശയ നിഴലിലായത്. ചോദ്യം ചെയ്യലിന്റെ പേരിൽ കേന്ദ്ര ഏജൻസികൾ നടത്തിയത് മനുഷ്യത്വരഹിത പെരുമാറ്റമായിരുന്നു. താൻ സ്വർണക്കടത്തിന്റെ മാസ്റ്റർ മൈൻഡ് എന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞത് അസത്യമായിരുെന്നന്നും താൻ വേട്ടയാടപ്പെടുകയായിരുന്നെന്നും പുസ്തകത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.