തിരുവനന്തപുരം: നോട്ട് പിൻവലിക്കലിലൂടെ കളളപ്പണം തടയുമെന്നതുൾപ്പെടെയുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് അസാധുവാക്കൽ നടപടിയിലൂടെ ലക്ഷ്യമാക്കിയ കാര്യങ്ങളിൽ ഒന്നുപോലും നിറവേറിയില്ല.
സാധാരണ ജനങ്ങളെ ദുരിതത്തിലാക്കിയതു മാത്രമാണ് ഇതിെൻറ ഫലമെന്നും യെച്ചൂരി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭ –ലോക്സഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം ജനാധിപത്യ വിരുദ്ധമാണ്. പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും സഹകരണ ബാങ്കുകള്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും പിൻവലിക്കണം.
നോട്ട് അസാധുവാക്കല്‍ നടപടിയിലെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കാൻ സി.പി.എം രാജ്യവ്യാപകമായി ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തുമെന്നും ഇക്കാര്യത്തിൽ എതുസംഘടനയുമായും ചേർന്ന് പ്രതിഷേധിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.