ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതിൽ ഖേദമില്ല -സിസ്റ്റർ ലൂസി

കൽപറ്റ: പീഡനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതില്‍ ഖേദമില്ലെന്ന് സി സ്റ്റര്‍ ലൂസി കളപ്പുരക്കല്‍. അച്ചടക്കലംഘനത്തിന് തന്നെ പുറത്താക്കുകയാണെങ്കില്‍ മറ്റ് പലരേയും പുറത്താക്കേണ്ട ിവരുമെന്നും സഭക്ക് നല്‍കിയ വിശദീകരണത്തിൽ ലൂസി വ്യക്തമാക്കി.

ഫ്രാങ്കോക്കെതിരെ സമരം ചെയ്തത് തെറ്റെന്ന് കരുതുന്നില്ല. ഇരയായ കന്യാസ്ത്രീക്കൊപ്പം സഭ നില്‍ക്കണമായിരുന്നു. അച്ചടക്കലംഘനത്തിന് തന്നെ പുറത്താക്കുകയാണെങ്കില്‍ മറ്റ് പലരേയും പുറത്താക്കേണ്ടിവരും. ദൈവത്തെ പ്രകീര്‍ത്തിക്കുന്ന പുസ്തകരചന തെറ്റായി കരുതുന്നില്ല. ചാനല്‍ ചര്‍ച്ചകളില്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. സുപ്പീരിയറിന്‍റെ അനുമതിയോടെയാണ് സാധാരണവേഷം ധരിച്ചത് എന്നീ കാര്യങ്ങളാണ് വിശദീകരണത്തിലുള്ളത്. ഈ വിശദീകരണങ്ങള്‍ ഉള്‍ക്കൊണ്ട് തനിക്കെതിരായ സഭാ നടപടികള്‍ റദ്ദ് ചെയ്യണമെന്നും കത്തിൽ ലൂസി ആവശ്യപ്പെടുന്നു.

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതിന് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി സന്യാസ സഭ ലൂസിക്ക് ‍നോട്ടീസ് നല്‍കിയിരുന്നു. ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തു, പുസ്തകം പുറത്തിറക്കി, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു, സ്വന്തമായി കാര്‍ വാങ്ങി തുടങ്ങി ആരോപണങ്ങളുന്നയിച്ചാണ് സഭ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയത്.

Tags:    
News Summary - Sister Luci's Reply-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.