എസ്.ഐ.ആർ: ഫോം വിതരണം രണ്ട് കോടി പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആറിന്‍റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം രണ്ട് കോടി പിന്നിട്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ. വിതരണം ആരംഭിച്ച് 11 ദിവസം പിന്നിടുമ്പോൾ 2.20 കോടി ഫോമുകളാണ് വോട്ടർമാരുടെ കൈകളിലെത്തിയത്. ഏഴ് ജില്ലകളിൽ 80 ശതമാനത്തിലധികം ഫോം വിതരണം ചെയ്തു. 2025 ഒക്ടോബറിലെ കണക്കനുസരിച്ച് സംസ്ഥാനത്താകെ 2.78 കോടി വോട്ടർമാരാണുള്ളത്.

ഇത്രയും പേർക്കും ഫോം വിതരണം ചെയ്യുന്നുണ്ട്. നവംബർ 25ന് മുമ്പ് ഫോം വിതരണം പൂർത്തിയാക്കണമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശം. അതേസമയം എത്ര ഫോം തിരികെ കിട്ടി എന്ന വിവരം കമീഷൻ പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ, വിതരണം ചെയ്ത ഫോമുകളിൽ പകുതിയോളം തിരികെയെത്തി എന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ അവകാശപ്പെട്ടത്.

46.96 ലക്ഷം പേർക്കാണ് അന്ന് ഫോം വിതരണം ചെയ്തിരുന്നത്. ശനിയാഴ്ച വീണ്ടും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേരുന്നുണ്ട്. 

Tags:    
News Summary - SIR: Form distribution crosses two crore mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.