തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായ മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ െഎ.ടി സെക്രട്ടറിയുമായ എം. ശിവശങ്കറിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു.
ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അധ്യക്ഷനായ സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. അഖിലേന്ത്യ സർവിസ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനവും സർവിസിന് നിരക്കാത്ത നടപടികളുമുണ്ടായെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് നടപടിക്ക് ശിപാർശ നൽകിയിരുന്നു. റിപ്പോർട്ട് കിട്ടിയതിന് തൊട്ടുപിന്നാെല മുഖ്യമന്ത്രി പിണറായി വിജയൻ സസ്പെൻഷൻ പ്രഖ്യാപിച്ചു. ശിവശങ്കറിനെതിരെ വകുപ്പുതല നടപടിയും തുടരും. െഎ.ടി വകുപ്പിലെ നിരവധി നിയമനങ്ങളെക്കുറിച്ച് ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ച് പ്രത്യേക അന്വേഷണവും ഉണ്ടാകും.
സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് ശിവശങ്കറുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ വന്നപ്പോൾ തുടക്കത്തിൽ കടുത്ത നിലപാടിലേക്ക് പോകാതിരുന്ന സർക്കാർ ഒന്നിനുപിറകെ ഒന്നായി ആരോപണങ്ങൾ വന്നതോടെയാണ് നടപടി എടുക്കാൻ നിർബന്ധിതമായത്. ആദ്യം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ െസക്രട്ടറി സ്ഥാനത്ത് നിന്നും ഏതാനും മണിക്കൂറുകൾക്ക് ശേഷം െഎ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയെങ്കിലും മറ്റ് ആരോപണങ്ങളെക്കുറിച്ച അന്വേഷണത്തിന് സർക്കാർ തയാറായിരുന്നില്ല.
സ്വപ്ന സുരേഷിനെ സ്േപസ് പാർക്കിൽ നിയമിച്ചതിനെക്കുറിച്ച് വന്ന ആരോപണം അന്വേഷിക്കാനാണ് ആദ്യം ചീഫ് സെക്രട്ടറിയോടും ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടത്. പ്രതികളുമായി നടന്ന ഫോൺസംഭാഷണരേഖകൾ പുറത്തുവന്നതോടെ അതും അന്വേഷണപരിധിയിലാക്കി. വ്യാഴാഴ്ച രാവിലെ തന്നെ സി.പി.എം, സി.പി.െഎ രാഷ്ട്രീയ നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് നടപടി. കേന്ദ്ര ഏജൻസികളുടെ ചോദ്യംചെയ്യൽ ഇനിയും നടക്കുമെന്നിരിക്കെയാണ് റിപ്പോർട്ട് കിട്ടിയ ഉടൻ നടപടി കൈക്കൊണ്ടത്. ശിവശങ്കറിനെതിരെ നടപടി നീട്ടിക്കൊണ്ടുപോകുന്നത് തിരിച്ചടിയാകുമെന്ന നിലപാട് ഇടത് പാർട്ടികളിൽ പൊതുവെ രൂപപ്പെട്ടിരുന്നു.
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.