തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നടത്തിയത് നിരവധി ചട്ടലംഘനങ്ങളെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട്. സ്വപ്നയുടെ സ്പേസ് പാർക്കിലെ നിയമനത്തിൽ ഇടെപട്ടത് മുതൽ ശിവശങ്കർ നിരവധി തവണ സർവിസ് ചട്ടങ്ങൾ ലംഘിെച്ചന്നാണ് കണ്ടെത്തൽ. ശിവശങ്കറിെൻറ ഫോൺ വിശദാംശങ്ങൾ ഉൾപ്പെടെ സമിതി പരിശോധിച്ചിട്ടുണ്ട്.
പ്രധാനമായും മൂന്ന് കാരണങ്ങളാണ് ശിവശങ്കറെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ സമിതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയുടെ സ്പേസ് പാർക്കിലെ നിയമനത്തിന് പിന്നിൽ എം. ശിവശങ്കറാണ്, പി.ഡബ്യു.സിക്ക് മുന്നിലേക്ക് സ്വപ്നയുടെ പേര് നിർേദശിച്ചതും ശിവശങ്കറാണ് എന്നാണ് ഒന്നാമത്തെ കണ്ടെത്തൽ. നയതന്ത്ര പ്രതിനിധികളുമായി ഇടപെടുന്നതിലും സത്കാരങ്ങൾ സ്വീകരിക്കുന്നതിലും ചില ചട്ടങ്ങളുണ്ട്. ശിവശങ്കർ പലയിടങ്ങളിലും സത്കാരങ്ങൾ സ്വീകരിച്ച് ഇത് ലംഘിച്ചു, എൻ.ഐ.എയും കസ്റ്റംസും ശിവശങ്കറിനെ സ്വർണക്കടത്ത് കേസിൽ പ്രതിയാക്കാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ച് ശിവശങ്കറിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്യാമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശിപാർശ.
ഇതിനുപുറമെ ഐ.ടി വകുപ്പിന് കീഴിൽ നടന്ന പല നിയമനങ്ങളിലും സംശയമുണ്ടെന്നും സ്വന്തം നിലക്ക് ശിവശങ്കർ നിയമനം നടത്തിയിരുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഐ.ടി വകുപ്പുമായി ബന്ധപ്പെട്ട് നടന്ന നിയമനങ്ങൾ അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രെൻറ നിയമനം ഉള്‍പ്പെടെ ഏതൊക്കെ നിയമനങ്ങള്‍ ഐ.ടി വകുപ്പിൽ നടന്നിട്ടുണ്ടെന്നും എങ്ങനെയാണ് അവ നടന്നതെന്നതും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടര്‍ന്ന് ഒരു അന്വേഷണം നടന്നുവരുകയാണ്.
ശിവശങ്കർ ശിപാര്‍ശ ചെയ്ത ആളെത്തന്നെ പി.ഡബ്ല്യു.സി വിഷന്‍ ടെക്നോളജീസ് എന്ന റിക്രൂട്ടിങ് ഏജന്‍സി മുഖേന നിയമിക്കുകയായിരുെന്നന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്. നേരേത്ത നിശ്ചയിച്ച പ്രകാരമായിരുന്നു ഈ നിയമനമെന്ന ആരോപണം ശരിെവക്കുന്നതാണിത്. സ്വപ്നയുടെ നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെന്ന പരാതിയിൽ പൊലീസ് അന്വേഷണവും നടക്കുകയാണ്. ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണവും പുരോഗമിക്കുകയാണ്. സര്‍ക്കാറിെൻറ മുദ്രയും വിസിറ്റിങ് കാര്‍ഡും ഉള്‍പ്പെടെ ഒരു അനുമതിയും ഇല്ലാതെ സ്വപ്ന ഇഷ്ടപ്രകാരം ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനും നടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.