തിരുവനന്തപുരം: മുസ്ലിംകൾ ന്യൂനപക്ഷ ബോധത്തോടെ ജീവിക്കേണ്ടവരല്ലെന്ന് ശശി തരൂർ എം.പി. രാജ്യത്തിെൻറ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കുവഹിച്ച മഹത്തായ പാരമ്പര്യമുള്ള അവർ അഭിമാനബോധത്തോടെ നിൽക്കേണ്ടവരാണ്.
ബേബി ജോൺ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിെൻറ ഭാഗമായ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ലെ തെരഞ്ഞെടുപ്പ് കേവലം രാഷ്ട്രീയ പോരാട്ടമല്ല, രാജ്യത്തിെൻറ ആത്മാവ് സംരക്ഷിക്കാനുള്ള യുദ്ധമാണ്. ഗാന്ധിജിയും നെഹ്റുവും സ്വപ്നം കണ്ട ഇന്ത്യയെ പുനർനിർമിക്കാനുള്ള പോരാട്ടമായിരിക്കണം അത്.
മറ്റ് മതങ്ങളെ സ്നേഹിക്കാനാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്. ഹിന്ദുമതത്തെ ചുരുക്കിക്കളയാനാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലൂടെ ശ്രമിക്കുന്നത്. കഠ്വ, ഉന്നാവ് സംഭവങ്ങളിലൂടെ ഇവർ എന്ത് തരം ഇന്ത്യയാണ് നിർമിക്കാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.