ജോണി

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് പീഡനം: യുവാവ് പിടിയിൽ

കൊല്ലങ്കോട്: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര വടുവൂർകോണം പുത്തൻവീട്ടിൽ ജോണിയാണ് (37) പിടിയിലായത്.

ഫേസ്ബുക്കിലൂടെ യുവതിയുമായി പരിചയത്തിലായ പ്രതി ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലങ്കോട്ടെ ലോഡ്ജിൽ ബലാത്സംഗത്തിനിരയാക്കി രണ്ട് പവൻ തൂക്കമുള്ള സ്വർണമാലയുമായി കടക്കുകയായിരുന്നു. കൊല്ലങ്കോട് ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.

പാലക്കാട് സൈബർ സെൽ സി.പി.ഒ ഷെബിന്റെ സഹായത്തോടെ പ്രതി തിരുവനന്തപുരത്തുണ്ടെന്ന് കണ്ടെത്തി. പ്രതിയിൽനിന്ന് സ്വർണ മാല, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി. പല സ്ത്രീകളെയും സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് സമാന രീതിയിൽ ഇയാൾ കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു.

സീനിയർ സി.പി.ഒ സുനിൽ കുമാർ, സി.പി.ഒമാരായ സസീമ, ജിഷ, അബ്ദുൽ ഹക്കിം, രാജേഷ്, ജിജേഷ്, ഡ്രൈവർ സി.പി.ഒ രവി എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. തമ്പാനൂർ സ്റ്റേഷനിലെ എസ്.ഐ സുഭാഷ്, സീനിയർ സി.പി.ഒ ജിനു എന്നിവർ അന്വേഷണസംഘത്തെ സഹായിച്ചു.

Tags:    
News Summary - sexual assault-friendship through social media- Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.