തൃശൂർ: ചിയ്യാരത്ത് ബി.ടെക് വിദ്യാർഥിനിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു. ചിയ്യാരം ഒല്ലൂക്കാവ് ക്ഷേത്രത്തിന് സമീപത്തുള്ള കൃഷ്ണകുമാറിെൻറ മകൾ നീതു(22)വാണ് കൊല് ലപ്പെട്ടത്. കൊടകര ആക്സിസ് എന്‍ജിനീയറിങ് കോളജിലെ ബി.ടെക് മൂന്നാം വര്‍ഷ വിദ്യാര്ഥിന ിയാണ് നീതു. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ വടക്കേക്കാട് കല്ലൂക്കാട്ടേരി നിതീഷി(32)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. എം.ബി.എ ബിരുദധാരിയും കൊച്ചിയിലെ സ്വകാര്യ ഐ.ടി കമ്പനിയിലെ ഉദ്യോഗസ്ഥനുമാണ് ഇയാൾ. വിവാഹാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമത്രെ. നീതുവും നിതീഷും പരിചയക്കാരാണ്.
ചൊവ്വാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. വെളുപ്പിന് ബൈക്കിൽ നീതുവിെൻറ വീട്ടിലെത്തിയ നിതീഷ് തക്കം പാർത്തിരുന്ന് സൂത്രത്തിൽ അകത്ത് കയറിയ ശേഷം നീതുവിനെ കത്തികൊണ്ട് കുത്തി. പിന്നീട് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വാതിൽ വലിച്ചടക്കുന്നതിെൻറ ശബ്ദവും നീതുവിെൻറ നിലവിളിയും കേട്ട് ഓടിയെത്തിയ അമ്മാവനും മുത്തശ്ശിയും കണ്ടത് ഒരാൾ മുറിക്കകത്ത് നിന്ന് ഒാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ്. ഇരുവരും ചേർന്ന് അയാെള പിടികൂടി ബഹളം വെച്ചു. അയൽക്കാരും നാട്ടുകാരും ബഹളം കേട്ട് ഒാടിയെത്തിയപ്പോൾ കണ്ടത് രണ്ട് പേരെയും ആക്രമിച്ച് രക്ഷപ്പെടാൻ കുതറുന്ന പ്രതിയെ ആണ്.
മുറിയിൽ നിന്ന് െപട്രോളിന് തീപിടിച്ച മണവും വരുന്നുണ്ടായിരുന്നു. നാട്ടുകാർ പ്രതിയെ കീഴ്െപ്പടുത്തി ബന്ധിച്ചു. പിന്നീട് പൊലീസ് എത്തിയപ്പോൾ അവരെ ഏൽപ്പിച്ചു. വീടിെൻറ കുളിമുറിയില്‍ വെച്ചാണ് കൊല നടന്നത്. നെഞ്ചിലും കഴുത്തിലുമായി രണ്ട് കുത്തുകളാണ് നീതുവിെൻറ ശരീരത്തിലുള്ളത്. കൊലപാതകത്തിനുശേഷം ബൈക്കിൽ കയറി രക്ഷപ്പെടാനായിരുന്നു ഘാതകെൻറ പദ്ധതി.
നീതു ജനിച്ച് എട്ട് മാസമായപ്പോൾ അമ്മ മരിച്ചതിനാൽ അമ്മൂമ്മക്കും അമ്മാവനും ഒപ്പമാണ് താമസിച്ചിരുന്നത്. പിതാവ് എവിടെയാെണന്ന് വിവരമില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം നീതുവിെൻറ മൃതദേഹം സ്വകാര്യാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് സംസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.