പറവൂർ: ബൈക്കിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവാവിന് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും. കോട്ടയം വിജയപുരം വൃന്ദാവനം വീട്ടിൽ ലക്ഷ്മണനെ (33) ആണ് പറവൂർ അഡീഷനൽ സെഷൻസ് കോടതി (1) ജഡ്ജ് സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്.
2017 ഡിസംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കോതമംഗലം കോഴിപ്പിള്ളി കവലയിലെ സെന്റ് ആന്റണീസ് കപ്പേളക്ക് മുൻവശമുള്ള റോഡിൽനിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കൈവശമുണ്ടായിരുന്ന ബാഗിൽനിന്ന് 2.110 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. കോതമംഗലം പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ അഗസ്റ്റിൻ മാത്യു ആണ്. പ്രൊസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ എൻ.കെ. ഹരി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.