തിരുവനന്തപുരം: കേരള സർവകലാശാലയിൽ പണം വാങ്ങി 74 വിദ്യാർഥികൾക്ക് മാർക്ക് തിരുത്തി നൽകിയ സെക്ഷൻ ഒാഫിസർക്ക് പിരിച്ചുവിടലിെൻറ മുന്നോടിയായി കുറ്റപത്രം നൽകാൻ സിൻഡിക്കേറ്റ് തീരുമാനം. പരീക്ഷ വിഭാഗത്തിലെ സെക്ഷൻ ഒാഫിസർ എ. വിനോദിനാണ് കുറ്റപത്രം നൽകുക.
നേരത്തെ പ്രോ വൈസ്ചാൻസലറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ സമിതി വിനോദിൽനിന്ന് വിശദീകരണം തേടിയിരുന്നു. അന്വേഷണ സമിതി റിപ്പോർട്ട് പരിഗണിച്ചാണ് പിരിച്ചുവിടൽ നടപടി ആരംഭിക്കാൻ തീരുമാനിച്ചത്. സെക്ഷൻ ഒാഫിസറുടെ മറുപടി ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കും.
മാർക്ക് തിരുത്തി നൽകിയതിന് പുറമെ അർഹതയില്ലാത്ത വിദ്യാർഥിക്ക് ഗ്രേസ് മാർക്ക് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.