കൊച്ചി: വൈദ്യുതീകരണത്തിൻെറ ഭാഗമായി നിർമ്മിത വനമായ ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചതിനെതിരെ മു ടി മുറിച്ച് പ്രതിഷേധം. ശാന്തിവനം ഉടമ മീന മേനോൻ ആണ് ഇത്തരത്തിൽ പ്രതിഷേധിച്ചത്. സ്വന്തം മുടി വെട്ടി വൈദ്യുതി മന്ത്രിക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കുകയാണെന്ന് അവർ പറഞ്ഞു. ഏറെ വൈകാരികമായും രോഷാകുലയായുമാണ് മീന മേ നോൻ തൻെറ പ്രതിഷേധ പ്രകടനം നടത്തിയത്.
ശാന്തിവനത്തിൽ കെ.എസ്.ഇ.ബി നടത്തുന്ന പ്രവർത്തനങ്ങൾക്ക് മുമ്പിൽ ജന ാധിപത്യം നോക്കി നിൽക്കുമ്പോൾ തനിക്ക് പ്രതിഷേധിക്കാൻ മാത്രമേ കഴിയൂ എന്ന് മീന പറഞ്ഞു. ഞങ്ങൾക്ക് വേണ്ടി നിങ്ങൾ എന്ത് ബാക്കിവെച്ചുവെന്ന മക്കളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ നിങ്ങൾ നാണിച്ച് തലതാഴ്ത്തും. തനിക്ക് പോരാടാൻ സാധിക്കുന്നതിൻെറ പരമാവധി പോരാടി. ഈ സ്വത്ത് നില നിർത്താൻ എന്തെങ്കിലുമൊക്കെ ചെയ്തു എന്ന് പറയാനുള്ള ആർജ്ജവം തനിക്കുണ്ടാകും ഭാവി തലമുറക്ക് മുമ്പിൽ തനിക്ക് തല കുനിക്കേണ്ടി വരില്ലെന്നും അവർ പറഞ്ഞു.
ശാന്തിവനത്തിൽ അന്യായമാണ് നടന്നത്. നിയമപരമായ രീതിയിൽ ചെയ്യാവുന്നതൊക്കെ ചെയ്തു. ഇനി ആകെ ചെയ്യാനാവുന്നത് ഒരു പ്രതിഷേധം മാത്രമാണെന്നും തെൻറ മുടി മുറിച്ച് പ്രതിഷേധിക്കുകയാണെന്നും അവർ വ്യക്തമാക്കി. താൻ ഒരുപാട് മുദ്രാവാക്യം വിളിച്ച പാർട്ടിയിലെ മുഖ്യമന്ത്രിക്ക് തന്നെ മുടിയുടെ ആദ്യ കഷണം സമർപ്പിക്കുകയാണെന്ന് പറഞ്ഞാണ് മീന മുടി മുറിച്ചത്. ശേഷം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിക്കും അവർ മുടി മുറിച്ച് സമർപ്പിച്ചു.
ശാന്തിവനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കെ.എസ്.സി.ബി ഉദ്യോഗസ്ഥർ മരം മുറിക്കുന്നതിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു. എന്നാൽ പൊലീസ് സംരക്ഷണയോടെ ശിഖരങ്ങൾ മുറിച്ച് നീക്കുകയായിരുന്നു. ശിഖരങ്ങൾ എന്ന പേരിൽ മരത്തിൻെറ തല ഭാഗമാണ് വെട്ടി മാറ്റുന്നതെന്നും അതിനോടുള്ള പ്രതിഷേധമായി താൻ മുടി മുറിക്കുകയാണെന്നും പറഞ്ഞാണ് മീന മുടി മുറിച്ച് പ്രതിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.