ഗുരുവചനം പ്രചരിപ്പിച്ച സി.പി.ഐ നേതാവിനു നേരെ സംഘ്പരിവാർ കൈയേറ്റം

കൊടുങ്ങല്ലൂർ: നഗരസഭ പ്രദേശത്തെ വീടുകളിൽ ശ്രീനാരായണ ഗുരുവചനം പ്രചരിപ്പിച്ച സി.പി.ഐ നേതാവിനു നേരെ സംഘ്പരിവാർ പ്രവർത്തകരുടെ കൈയേറ്റവും വധഭീഷണിയും. സി.പി.ഐ ചാത്തേടത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ സുധീർ ഗോപിനാഥിനു നേരെയാണ് കൈയേറ്റവും ഭീഷണിയും ഉണ്ടായത്. വീടുകളിൽ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിത്’ എന്ന ഗുരുവചനമുള്ള നോട്ടീസ് വിതരണം ചെയ്തതാണ് സംഘ്പരിവാർ പ്രവർത്തകരെ പ്രകോപിതരാക്കിയത്.

ശനിയാഴ്ച വൈകീട്ട് മൂന്നോടെ തണ്ടാംകുളം പ്രദേശത്ത് നോട്ടീസ് നൽകി തിരിച്ചുവരും വഴിയായിരുന്നു അതിക്രമം. ശ്രീജിത്ത് എന്നയാളുടെ നേതൃത്വത്തിൽ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്ത് നോട്ടീസ് കീറിക്കളഞ്ഞ ശേഷം ‘തീർത്തുകളയു’മെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് യുവകലാ സാഹിതി ജില്ല വൈസ് പ്രസിഡന്റ് കൂടിയായ സുധീർ ഗോപിനാഥ് പറഞ്ഞു.

കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി. കൊടുങ്ങല്ലൂരിൽ സംഘ്പരിവാർ ആക്രമണം തിരിച്ചുവരുന്നതിന്റെ സൂചനയാണിതെന്നും ഇതിനെതിരെ ജനാധിപത്യ മതേതര സംഘടനകളുടെ സംഘടിത പ്രതിരോധം ഉണ്ടാകണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. 

Tags:    
News Summary - Sangh Parivar attack on CPI leader who spread Guru Teaching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.