തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ ഡി.വൈ.എസ്.പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി തേടി സനൽ കുമാറിന്‍റെ കുടുംബം പ്രത്യക്ഷ സമരത്തിലേക്ക്. കൊല്ലപ്പെട്ട സനൽ കുമാറിന്‍റെ ഭാര്യ വിജി ഉപവാസമിരിക്കുമെന്ന് പ്രഖ്യാപിച്ചു. സനൽകുമാർ കൊല്ലപ്പെട്ട നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നാളെയാണ് ഏകദിന ഉപവാസം നടത്തുക.
കടന്നു കളഞ്ഞ മുഖ്യപ്രതി ഡിവൈ.എസ്.പി ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ ഭാര്യ വിജിയും കുടുംബാംഗങ്ങളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതേതുടർന്ന് അന്വേഷണത്തിെൻറ മേൽനോട്ടച്ചുമതല ക്രൈംബ്രാഞ്ച് എസ്.പി കെ.എം. ആൻറണിയിൽ നിന്ന് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന് കൈമാറി.
അതേസമയം, ഡിവൈ.എസ്.പി ഹരികുമാറിന് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയവരെ ഞായറാഴ്ച ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്തും തൃക്കരിപ്പൂരിലെ ലോഡ്ജ് ഉടമയുമായ സതീഷ്കുമാർ , ഹരികുമാറിനൊപ്പം രക്ഷപ്പെട്ട ജ്വല്ലറി ഉടമ ബിനുവിന്റെ മകൻ അനൂപ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.