തിരുവനന്തപുരം: കോവിഡിലെ സാമ്പത്തിക ഞെരുക്കം മറികടക്കാൻ സർക്കാർ ഉദ്യോഗസ്ഥര ുടെ ശമ്പളം പിടിക്കുന്നത് എല്ലാ ബത്തയും ഉൾപ്പെടുന്ന മൊത്ത ശമ്പള അടിസ്ഥാനത്തിൽ. മേ യ് ആദ്യം നൽകുന്ന ഏപ്രിൽ ശമ്പളം മുതൽ തുക കുറവ് ചെയ്യും. ആറു ദിവസത്തെ ശമ്പളം വീതം അഞ് ചു മാസം പിടിക്കും. ശമ്പളം പിടിച്ചെടുക്കുകയല്ല, മാറ്റിെവക്കുകയാണ് ചെയ്യുന്നെതന് ന് മന്ത്രി ഡോ. തോമസ് െഎസക് പറഞ്ഞു.
പൊലീസ്, ആരോഗ്യ വകുപ്പ് അടക്കം ആരെയും ഒഴിവ ാക്കില്ല. മറ്റ് ആനുകൂല്യങ്ങളുടെ കാര്യം മേയ്ക്കുശേഷം പരിശോധിക്കും. പി.എഫ്, വായ്പാ തിരിച്ചടവ് എന്നിവ ഒഴിവാക്കാനാകില്ല. ഒരുവിധ ചർച്ചയും നടത്താനാകാത്ത സാഹചര്യം ഉണ്ടാക്കിയെന്നും സങ്കുചിത രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും ധനമന്ത്രി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാകില്ല ഇൗ പണം പോകുക. മന്ത്രിസഭ തീരുമാനങ്ങളുടെ വിശദാംശങ്ങൾ:
• പാർടൈം കാഷ്വൽ സ്വീപ്പർമാർ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, കരാർ തൊഴിലാളികൾ തുടങ്ങി 20,000 രൂപ വരെ മൊത്ത ശമ്പളമുള്ളവരുടെ തുക പിടിക്കില്ല.
• പൊതുമേഖല-അർധസർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ ഉൾപ്പെടെ ഗ്രാൻറ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, സംസ്ഥാന സർക്കാറിനു കീഴിലെ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും ഉത്തരവ് ബാധകം. മാറ്റിെവക്കുന്ന ശമ്പളം/വേതനം/ഒാണറേറിയം സ്ഥാപനങ്ങൾ ട്രഷറിയിൽ പ്രത്യേക ട്രഷറി സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കണം. സ്പെഷൽ ട്രഷറി സേവിങ്സ് അക്കൗണ്ട് തുടങ്ങാൻ സർക്കാറിെൻറ പ്രത്യേക അനുമതി വേണ്ട.
• മന്ത്രിമാർ, എം.എൽ.എമാർ, ബോർഡ് അംഗങ്ങൾ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, വിവിധ കമീഷൻ അംഗങ്ങൾ എന്നിവരുടെ പ്രതിമാസ ശമ്പളം/ഒാണറേറിയം 30 ശതമാനം വീതം ഒരു വർഷത്തേക്ക് കുറവ് ചെയ്യും.
• മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ കോവിഡുമായി ബന്ധപ്പെട്ട് ഒരു മാസത്തെ ശമ്പളം ഇതിനകം സംഭാവനം ചെയ്തവരെ ഒഴിവാക്കും.
• നിലവിൽ ഉപജീവന ബത്ത വാങ്ങുന്നവരെ താൽക്കാലികമായി ഒഴിവാക്കും.
സസ്പെൻഷൻ കഴിഞ്ഞ് സർവിസിൽ ക്രമീകരിക്കുന്ന മുറക്ക് തുക ശമ്പളത്തിൽനിന്ന് കുറവ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.