കണ്ണൂർ: കൺവെൻഷൻ സെൻററിന് നഗരസഭ ഉടമസ്ഥാവകാശരേഖ നൽകുന്നത് ൈവകിച്ചതിൽ മ നംനൊന്ത് ഉടമ ജീവനൊടുക്കി. പാർഥാ ബിൽഡേഴ്സ് എം.ഡിയും നൈജീരിയയിൽ പ്രവാസിയുമായ ചിറക്കൽ അരയമ്പേത്ത് സരസ്വതി വിലാസം യു.പി സ്കൂളിന് സമീപം പാറയിൽ ഹൗസിൽ സാജൻ പാറയില ാണ് (48) തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെ കൊറ്റാളിയിലെ വീട്ടിലെ കിടപ്പുമുറിയിലാണ ് മൃതദേഹം കണ്ടെത്തിയത്.
ആന്തൂർ നഗരസഭയിലെ ബക്കളത്ത് സാജൻ 15 കോടിയോളം രൂപ മുട ക്കി നിർമിച്ച കൺവെൻഷൻ സെൻററിെൻറ പ്രവർത്തനം തുടങ്ങുന്നതിന് ആവശ്യമായ രേഖകൾ നഗരസഭയിൽനിന്ന് ലഭിച്ചിരുന്നില്ല. നാലു മാസമായി നിരന്തരം നഗരസഭ അധികൃതരെ സമീപിച്ചിട്ടും ലഭിക്കാത്തതിനാൽ സാജൻ മനഃപ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
അതേസമയം, ആന്തൂർ നഗരസഭ ചെയർേപഴ്സൻ പി.കെ. ശ്യാമള ആരോപണം നിഷേധിച്ചു. നിർമാണത്തിലെ സാേങ്കതികപ്രശ്നങ്ങൾ പരിഹരിക്കാൻ നഗരസഭയിലെ കെട്ടിടനിർമാണ വിഭാഗം നിർദേശിച്ചിരുന്നുവെന്നും പറഞ്ഞു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദെൻറ ഭാര്യയാണ് പി.കെ. ശ്യാമള.
സംഭവത്തിൽ വളപട്ടണം പൊലീസ് അസ്വാഭാവിക മരണത്തിന് േകസെടുത്തു. വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. സാജൻ മുഴുവൻ സമ്പാദ്യവും മുടക്കിയാണ് സ്വപ്നപദ്ധതിയായ കൺവെൻഷൻ സെൻറർ നിർമിച്ചത്. നിർമാണത്തിൽ അപാകത ആരോപിച്ച് ഏതാനും മാസം മുമ്പ് നഗരസഭ നോട്ടീസ് നൽകി. തുടർന്ന് നടന്ന പരിശോധനയിൽ കാര്യമായ അപാകത കണ്ടെത്താനായില്ല. എന്നാൽ, നിർമാണം പൂർത്തിയായിട്ടും കംപ്ലീഷൻ സർട്ടിഫിക്കറ്റും ഒക്കുപെൻസി സർട്ടിഫിക്കറ്റും നഗരസഭ നൽകിയില്ല.
നഗരസഭക്ക് നൽകിയ പ്ലാൻ പ്രകാരമല്ല നിർമാണം എന്ന് പറഞ്ഞാണ് ഇവ നിഷേധിച്ചതെന്ന് സാജെൻറ ബന്ധുക്കൾ പറയുന്നു. രേഖകൾ നൽകില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഫയൽ എൻജിനീയർക്ക് കൈമാറിയിട്ടുണ്ടെന്നുമാണ് നഗരസഭ വിശദീകരണം. സാജെൻറ ഫയൽ തുടക്കംമുതൽ അനാവശ്യമായി നഗരസഭ പിടിച്ചുവെച്ചുവെന്നും പി. ജയരാജൻ ജില്ല സെക്രട്ടറിയായിരിക്കെ, പാർട്ടി കമ്മിറ്റിക്ക് പരാതി നൽകിയതിനെ തുടർന്നാണ് നിർമാണ അനുമതി ലഭിച്ചതെന്നും അവർ പറയുന്നു.
പരേതരായ പാറയിൽ ലക്ഷ്മണൻ-മൈഥിലി ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന. മക്കൾ: പാർഥിപ്, അർപ്പിത (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ഗുണശീല (ചിറക്കൽ പോസ്റ്റ് ഓഫിസ്), വത്സല (റിട്ട. അധ്യാപിക സരസ്വതിവിലാസം യു.പി സ്കൂൾ), ശ്രീലത (മുംബൈ), ശ്രീജിത്ത് (ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.