മഞ്ജു മല കയറാതെ മടങ്ങി; ശബരിമലയിൽ എത്തുമെന്ന് വിശദീകരണം

ശബരിമല: തുലാമാസ പൂജയുടെ നാലാംദിവസവും അയ്യപ്പ ക്ഷേത്ര ദർശനത്തിന് യുവതിയെത്തി. ഇതോടെ പമ്പയും സന്നിധാനവും വീണ്ടും സംഘർഷഭരിതമായെങ്കിലും വൈകീേട്ടാടെ അവർ പിന്തിരിഞ്ഞു. ശനിയാഴ്ച രാവിലെ 11മണിയോടെയാണ് കൊല്ലം ചാത്തന്നൂർ മലയേറ്റികോണം സ്വദേശിയും ദലിത് മഹിള ഫെഡറേഷൻ നേതാവുമായ മഞ്ജു (43) സന്നിധാനത്തേക്ക് പോകാൻ സംരക്ഷണം ആവശ്യപ്പെട്ട് പമ്പ പൊലീസ് സ്റ്റേഷനിലെത്തിയത്. മലകയറുമെന്ന നിലപാടിൽ അവർ ഉറച്ചുനിന്നെങ്കിലും വൈകീട്ട് അഞ്ചുമണിയോടെ, സമയം വൈകിയതും കനത്തമഴയും കാരണം സന്നിധാനത്തേക്കുപോകാൻ സുരക്ഷയൊരുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് 6.30ഒാടെ യുവതി തെൻറ ഉദ്യമത്തിൽനിന്ന് പിന്തിരിഞ്ഞു.

ഇതിനിടെ, ദർശനത്തിന് കുടുംബത്തോടൊപ്പം എത്തിയ 52കാരിയായ ത്രിശ്ശിനാപ്പള്ളി സ്വദേശിനി, യുവതിയാണെന്ന സംശയം ഉയർത്തിയും സന്നിധാനത്ത് പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് പ്രായം ഉറപ്പിച്ച് ഇവരെ ദർശനത്തിന് അനുവദിച്ചു. യുവതി എത്തിയെന്നറിഞ്ഞതോടെ പമ്പമുതൽ സന്നിധാനംവരെ വഴിയിൽ അവിടവിെട കുത്തിയിരുന്ന് തീർഥാടകർ നാമജപ പ്രതിഷധ ധർണയും തുടങ്ങിയിരുന്നു. മഞ്ജുവിെൻറ പേരിൽ 15ഒാളം ക്രിമിനൽ കേസുകളുണ്ടെന്നതും ദലിത് ആക്ടിവിസ്റ്റ് എന്ന ലേബലുള്ളതും കണക്കിലെടുത്ത് മലകയറാൻ അനുമതി നൽകാനാവില്ലെന്ന നിലപാടായിരുന്നു പൊലീസിേൻറത്. തീരുമാനം ഞായറാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.

മഞ്ജു മുമ്പ് യു.ഡി.എഫ് സ്ഥാനാർഥി
ശബരിമല: ശനിയാഴ്ച സന്നിധാനത്തേക്ക് പോകാൻ അനുമതി തേടിയെത്തിയ ദലിത് ആക്ടിവിസ്റ്റായ മഞ്ജുവിന് കൊല്ലം ജില്ല പഞ്ചായത്ത്‌ െതരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ചരിത്രവുമുണ്ട്. ഇവർ പൊതുപ്രവർത്തനം തുടങ്ങിയത് സി.പി.എമ്മിലൂടെയാണ്. ഡി.വൈ.എഫ്.െഎ ചാത്തന്നൂർ വില്ലേജ് കമ്മിറ്റി അംഗമായിരുന്നു. പിന്നീട് സി.എം.പിയിലും അവിടെനിന്ന് ദലിത് സംഘടനയിലേക്കും മാറി. പി. രാമഭദ്രൻ നേതൃത്വം നൽകുന്ന കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) മഹിള വിഭാഗത്തിെൻറ സംസ്ഥാന നേതാവാണിപ്പോൾ.

തുലാം മാസ പൂജക്കായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് യുവതികൾ ശബരിമല കയറാൻ എത്തിയത്. ആദ്യ ദിവസം ആന്ധ്രാ ഗോദാവരി സ്വദേശി മാധവിയും കുടുംബവും ശ്രമം നടത്തിയിരുന്നു. എന്നാൽ, പൊലീസ് സുരക്ഷയിൽ പമ്പയിൽ നിന്ന് 100 മീറ്റർ മാത്രം മലകയറിയ മാധവി പ്രതിഷേധത്തെ തുടർന്നു മടങ്ങിയിരുന്നു.

രണ്ടാം ദിവസം ജോലിയുടെ ഭാഗമായി മാധ്യമപ്രവർത്തകയും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടറുമായ സുഹാസിനി രാജ് സന്നിധാനത്തെത്താൻ ശ്രമിച്ചു. പൊലീസ് സുരക്ഷയിൽ മരക്കൂട്ടം വരെ എത്തിയെങ്കിലും കടുത്ത എതിർപ്പിനം തുടർന്ന് പിന്മാറി.

മൂന്നാം ദിവസം രാവിലെയാണ് ആക്ടിവിസ്റ്റും എറണാകുളം സ്വദേശിയുമായ രഹ്ന ഫാത്തിമയും ആന്ധ്രയിൽ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തക കവിത ജക്കലും പൊലീസ് സുരക്ഷയിൽ നടപ്പന്തലിൽ എത്തിയത്. അവിടെ, ഭക്തരും തന്ത്രിയുടെ നേതൃത്വത്തിൽ പരികർമികളും ശരണം വിളിച്ച് പ്രതിഷേധിച്ചതോടെ 18ാം പടി കയറി സന്നിധാനത്ത് എത്താൻ സാധിക്കാതെ ഇരുവരും മലയിറങ്ങി.

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയും 46കാരിയുമായ മേരി സ്വീറ്റിയാണ് പൊലീസ് സുരക്ഷയില്ലാതെ മലകയറാൻ ശ്രമിച്ചെങ്കിലും പിന്നീട് പിന്മാറി.

Tags:    
News Summary - Sabarimala women entry Dalit Activist Manju -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.