കൊച്ചി: ശബരിമല സന്ദർശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നിൽ ഗൂഢാല ോചനയുണ്ടെന്ന് സംശയിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലെ സമാധാനപരമായ തീർത്ഥാടന കാ ലത്തെ അലങ്കോലപ്പെടുത്താൻ സർക്കാർ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കും ആർ.എസ്.എസിനും ഭൂരി പക്ഷമുള്ള മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നാണ് തൃപ്തിയും സംഘവും എത്തിയത്. മറ്റു മാധ്യമങ്ങളോ പൊലീസോ അറിയാതെ പുലർച്ചെ അഞ്ചു മണിക്ക് അവർ നെടുമ്പാശ്ശേരിയിലെത്തിയ വിവരം ഒരു മാധ്യമം മാത്രമാണ് വാർത്ത നൽകിയത്. തൃപ്തിയും സംഘവും കോട്ടയം വഴി ശബരിമലയിലേക്ക് പോകുന്നുവെന്ന് പറയുകയും പിന്നീട് കൊച്ചി കമീഷണർ ഓഫീസിലെത്തുകയും ചെയ്തതിൽ ഗൂഢാലോചനയുണ്ട്. ഇതേസമയം ആർ.എസ്.എസ് പ്രവർത്തകർ സംഘടിച്ചതിലും ബിന്ദു അമ്മിണിക്ക് നേരെ മുളക്പൊടി സ്പ്രേ അക്രമം നടത്തിയതിന് പിന്നിലും കൃത്യമായ തിരക്കഥയും അജണ്ടയുമുണ്ടെന്നും കടകംപള്ളി ആരോപിച്ചു.
സംസ്ഥാനത്ത് വളരെ നന്നായി നടക്കുന്ന തീർത്ഥാടന കാലത്തെ സമാധാന അന്തരീക്ഷം തകർക്കാനും സർക്കാറിനെ അധിക്ഷേപിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. ഭരണഘടനാ മൂല്യങ്ങളെ ഉയർത്തി പിടിക്കുന്ന സർക്കാർ 2018ലെ വിധിയെ മാനിച്ച് സ്ത്രീ പ്രവേശനത്തിന് മുൻകൈയെടുത്തതാണ്. എന്നാൽ 2019 ലെ വിധിയിൽ അവ്യക്തതയുണ്ടെന്ന് നിയമജ്ഞരുടെ കൂടി അഭിപ്രായമാണ്.അത് മാറണമെന്നത് സർക്കാർ നിലപാടാണ്. അത് മാറിയിട്ടില്ല. സർക്കാരിനെ സംബന്ധിച്ച്, ഇതൊരു ക്രമസമാധാന പ്രശ്നമാക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടെന്ന് മനസിലാക്കുന്നു. ശബരിമലയിൽ 2015-16 കാലത്തെ വെല്ലുന്ന തരത്തിൽ തീർത്ഥാടക പ്രവാഹമാണ് ഇത്തവണ ഉണ്ടായത്. അവിടെ അസ്വസ്ഥത ഉണ്ടാക്കാൻ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളാണ് പിന്നിലെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയതിലും ഗൂഢാലോചനയുണ്ട്. എറണാകുളത്തെ ബി.ജെ.പി നേതാവിെൻറ നേതൃത്വത്തിലാണ് സ്ത്രീക്കെതിരെ അതിക്രമം നടന്നത്. തീർത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ശ്രമത്തിന് സർക്കാർ കൂട്ടുനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.