തിരുവനന്തപുരം: സുരക്ഷാപ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന പൊലീസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കുകൂടി ശബരിമലയും പരിസരപ്രദേശങ്ങളും പ്രത്യേക സുരക്ഷാമേഖലയായി തുടരും.
ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഒൗേദ്യാഗികമായി ഉത്തരവ് പുറപ്പെടുവിച്ചു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ മുൻ വര്‍ഷങ്ങളിലുണ്ടായ സുരക്ഷാ പ്രശ്നങ്ങൾ ഇപ്പോഴും നിലനില്‍ക്കുന്നതിനാൽ ഒരു വർഷംകൂടി പ്രത്യേക സുരക്ഷമേഖല നിലനിർത്തണമെന്നായിരുന്നു െപാലീസിെൻറ ആവശ്യം.
വെർച്വൽ ക്യൂ സംവിധാനത്തിലൂടെ പൊലീസ് നിശ്ചയിക്കുന്ന എണ്ണം ഭക്തർക്ക് മാത്രമാകും ക്ഷേത്ര പ്രവേശനം അനുവദിക്കുക. ക്ഷേത്രത്തിൽ ഭക്തർ തങ്ങുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും നിയന്ത്രണങ്ങൾ തുടരും. ഇൗ മാസം 16 ന് മണ്ഡലകാല ആരംഭം മുതൽ ഇൗ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരിക്കും. സംശയമുള്ളവരെ കരുതൽ കസ്റ്റഡിയിൽ എടുക്കുകയെന്നതുൾപ്പെടെ അധികാരവും പൊലീസിനുണ്ടാകും.
ഫലത്തിൽ അടുത്ത ഒരുവർഷവും ക്ഷേത്രത്തിെൻറ സുരക്ഷ പൂർണമായും പൊലീസിെൻറ ഉത്തരവാദിത്തത്തിലായിരിക്കും. യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെയുണ്ടായ സുരക്ഷാ പ്രശ്നങ്ങളെതുടർന്ന് 2018 ലാണ് ശബരിമലയെയും പരിസരപ്രദേശങ്ങളെയും പ്രത്യേക സുരക്ഷാമേഖലയായി സർക്കാർ പ്രഖ്യാപിച്ചത്. ഇലവുങ്കല്‍മുതല്‍ കുന്നാര്‍ഡാം വരെയുള്ള സ്ഥലമാണ് പ്രത്യേക സുരക്ഷാ മേഖലയിൽ ഉൾപ്പെടുത്തിയിരുന്നത്.
അതേസമയം കോവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യവകുപ്പിെൻറ നിർദേശങ്ങൾകൂടി പരിഗണിച്ചാകും ഭക്തരെ കടത്തിവിടുക. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്തെത്തുന്നവർക്ക് രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിെൻറ സർട്ടിഫിക്കറ്റ്, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.